Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 12:00 AM GMT Updated On
date_range 27 Dec 2020 12:00 AM GMTഎങ്കിലും ജീവൻ നഷ്ടപ്പെട്ടല്ലോ; വാക്കുകളിടറി സിനാജ്
text_fieldsbookmark_border
തൊടുപുഴ: ജലാശയത്തിൽ ഒരാളെ കാണാതായിട്ടുണ്ട്, പെെട്ടന്ന് വരണം. മലങ്കരയിൽനിന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻെറ വിളിയെത്തി ഒന്നര മിനിറ്റുകൊണ്ട് സംഭവസ്ഥലത്തെത്തി. ആൾക്കൂട്ടത്തിനിടയിലൂടെ ചാട്ടുളിപോലെയാണ് വെള്ളത്തിലേക്ക് കുതിച്ചത്. കരയിൽനിന്ന് 15 അടി ദൂരത്തിലും പത്തടി താഴ്ചയിലുമായി വെള്ളത്തിൽ കിടക്കുകയായിരുന്നു ആൾ. സിനിമ നടൻ അനിൽ നെടുമങ്ങാടിനെ മലങ്കര ജലാശയത്തിൽനിന്ന് കരക്കെത്തിച്ച രക്ഷാപ്രവർത്തകൻ സിനാജിൻെറ വാക്കുകളാണിത്. വെള്ളിയാഴ്ച പള്ളിയിൽ പോകാനിറങ്ങുമ്പോഴാണ് ഫോൺ വിളി എത്തുന്നത്. ഈ സമയം മലങ്കരക്ക് തൊട്ടടുത്ത് പെരുമറ്റത്തുണ്ടായിരുന്നു. ഒരു സെക്കൻഡ് താമസിക്കാതെ ബൈക്കുമായി കുതിച്ചു. പിന്നീട് നടന്നതെല്ലാം ഞൊടിയിടയിലാണ്. സംഭവസ്ഥലത്തെത്തി മുങ്ങി ആളുമായി കയറാൻ മിനിറ്റുകളേ എടുത്തുള്ളൂ -സിനാജ് പറയുന്നു. ചാടിയ ഉടൻ തന്നെ കാലിലാണ് പിടിത്തം കിട്ടിയത്. തിരിച്ച് കരയിലേക്ക് കുതിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് വാഹനത്തിൽ കയറ്റുന്നതുവരെ ആരാണെന്നറിഞ്ഞിരുന്നില്ല. കൂടി നിന്നവരിലാരോ ആണ് സിനിമ നടനാണെന്ന് പറഞ്ഞത്. രക്ഷാപ്രവർത്തനം വേഗത്തിൽ നടന്നെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയായിരുന്നു സിനാജിൻെറ വാക്കുകളിൽ. ജലാശയത്തിൽ മുമ്പ് വെള്ളത്തിൽ വീണ നിരവധി സംഭവങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ ആളാണ് ഇദ്ദേഹം. മെഷീൻവാളുകൊണ്ട് മരം മുറിക്കുന്ന ജോലിയാണ് മലങ്കര പാറയ്ക്കൽ സിനാജിന്. വെള്ളത്തിലുണ്ടാകുന്ന മാത്രമല്ല, റോഡപകടങ്ങളിൽപെട്ടവർക്കും സിനാജ് പലതവണ രക്ഷകനായിട്ടുണ്ട്. ഫാത്തിമയാണ് ഭാര്യ. ആസിഫ്, അഫ്സൽ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story