Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅയ്യോ... കാലുവാരി... ...

അയ്യോ... കാലുവാരി... പത്തനംതിട്ടയിൽ യു.ഡി.എഫിൽ ആരോപണ ബഹളം

text_fields
bookmark_border
പത്തനംതിട്ട: നഗരസഭയിൽ യു.ഡി.എഫിൽ നടന്നത് കാലുവാരലിൻെറ കൂട്ടപ്പൊരിച്ചിൽ. ഇതെച്ചൊല്ലി ഇപ്പോൾ നിലവിളികളുടെയും പരാതികളുടെയും ബഹളമാണ്. പലയിടത്തും കാലുവാരലും പാരപണിയലും നടക്കുന്നത് കണ്ടിട്ടും തടയിടാതെ നേതൃത്വം കണ്ടുനിെന്നന്ന ആരോപണവും ഉയരുന്നു. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ പത്തനംതിട്ട നഗരസഭയിൽ ഇത്തവണ യു.ഡി.എഫിന് ഭരണം ലഭിക്കില്ലെന്ന് പാർട്ടിക്കാർക്ക് അറിയാമായിരുന്നു. ഓരോ വാർഡിലും റെബലുകളെ നിർത്താൻപോലും നേതാക്കൾ പരസ്യമായി മത്സരിക്കുകയായിരുന്നു. ചില വാർഡുകളിൽ രണ്ടും മൂന്നും റെബലുകളെ വരെ നിർത്തി. കേരള കോൺഗ്രസിനും ലീഗിനും നൽകിയ സീറ്റുകളിൽ കാലുവാരിയും റെബലുകളെ നിർത്തിയുമാണ് സീറ്റ് നഷ്ടെപടുത്തിയത്. കേരളകോൺഗ്രസിന് നൽകിയ 16, 18 വാർഡുകളിൽ കോൺഗ്രസിൻെറ റെബലുകൾ ഉണ്ടായിരുന്നു. ആർ.എസ്.പിക്ക് നൽകിയ മൂന്നാം വാർഡിലും കോൺഗ്രസിൽനിന്ന് രണ്ട് റെബലുകൾ മത്സരിച്ചതോടെ ആ വാർഡും നഷ്ടപ്പെട്ടു. മുസ്ലിംലീഗിന് നൽകിയ മൂന്നുസീറ്റിലും കോൺഗ്രസുകാർ കാലുവാരി തോൽപിച്ചതായി ജില്ല നേതൃത്വം പറയുന്നു. കാലുവാരുമെന്നറിഞ്ഞ കേരള കോൺഗ്രസ് ജോസഫ്, ആർ.എസ്.പി, മുസ്ലിംലീഗ് നേതാക്കളും പ്രവർത്തകരും തിരിച്ച് കോൺഗ്രസ് മത്സരിച്ച വാർഡുകളിലും കാലുവാരി പകരംവീട്ടി. കെ.എസ്.യു ജില്ല പ്രസിഡൻറായ അൻസാർ മുഹമ്മദ് മത്സരിച്ച വാർഡ് ഉദാഹരണമാണ്. ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിക്കെതിരെ റെബലായി മത്സരിച്ച് വിജയിച്ച അൻസാറിനോടുള്ള പക ലീഗ് പ്രവർത്തകർ ഇത്തവണ തീർത്തു. ചില വാർഡുകളിൽ അഡ്ജസ്റ്റ്മൻെറ് മത്സരവും നടന്നു. ചില വാർഡുകളിൽ എസ്.ഡി.പി.ഐക്ക് വോട്ട് മറിച്ചാണ് സ്വന്തം സ്ഥാനാർഥികളെ തോൽപിച്ചതെന്നും ആരോപണം ഉയരുന്നു. യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ മത്സരിച്ച വാർഡിൽ അദ്ദേഹത്തെ കാലുവാരാൻ നേതാക്കൾ തമ്മിൽ മത്സരമായിരുന്നുവെന്ന് ഇപ്പോൾ പലരും പറയുന്നു. മുസ്ലിംലീഗും ഈ വാർഡിൽ കാലുവാരാൻ മുന്നിൽനിന്നുവെന്നതിന് തെളിവായി എസ്.ഡി.പി.ഐ സ്ഥാനാർഥിക്കൊപ്പം ലീഗ് ജില്ല നേതാക്കൾ നിൽക്കുന്ന ചിത്രം ഒരുവിഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. മുൻ ചെയർമാൻ അഡ്വ. എ. സുരേഷ്കുമാറിനും കാലുവാരൽ ഭീഷണി നേരിട്ടു. അതിനെ അതിജീവിച്ചാണ് സുരേഷ് ജയിച്ചുകയറിയത്. തെരഞ്ഞെടുപ്പ് കാര്യങ്ങൾ നിയന്ത്രിക്കാൻ നഗരസഭയിൽ ചുമതലപ്പെട്ട ആരും ഇല്ലായിരുന്നു. ഓരോരുത്തരും തോന്നുംപോലെ പ്രവർത്തിച്ചു. സീറ്റ് കിട്ടാതെ വന്നവർ പരസ്യമായി രംഗത്തിറങ്ങുകയായിരുന്നു. ഘടകകക്ഷികൾക്ക് സീറ്റ് കൊടുക്കുന്ന കാര്യത്തിലും ചില കോൺഗ്രസ് നേതാക്കൾക്ക് വിമുഖതയായിരുന്നു. ജില്ല ആസ്ഥാനെത്ത നഗരസഭയായിട്ടും ഇത് നഷ്ടപ്പെടാതിരിക്കാൻ ഡി.സി.സി നേതൃത്വവും ഒന്നുംചെയ്തില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story