Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഗരങ്ങൾ പിടിക്കാൻ...

നഗരങ്ങൾ പിടിക്കാൻ കനത്ത പോരാട്ടം

text_fields
bookmark_border
-- നഗരസഭ റൗണ്ട് അപ്പ്-- കോട്ടയം: പരസ്യപ്രചാരണം അവസാനിക്കാൻ ഒരുദിനം മാത്രം ബാക്കിനിൽക്കെ, ജില്ലയിലെ നഗരസഭകൾ പിടിക്കാൻ കടുത്തപോരാട്ടം. ജോസ് വിഭാഗത്തിൻെറ ഇടതുമാറ്റത്തോടെ പാലായിലടക്കം കനത്ത മത്സരമാണ് നടക്കുന്നത്. ഇടത് -വലത് മുന്നണികൾക്കൊപ്പം കരുത്തുകാട്ടാൻ എൻ.ഡി.എയെയും സജീവമായി രംഗത്തുണ്ട്. ഈരാറ്റുപേട്ടയിൽ കനത്തപോരാട്ടം ഈരാറ്റുപേട്ട: നഗരസഭയായി ഉയർത്തിയതിനുശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട സാക്ഷ്യയാകുന്നത് കനത്തപോരാട്ടത്തിന്. യു.ഡി.എഫിനു മേധാവിത്വമുണ്ടായിരുന്ന നഗരസഭയിൽ കഴിഞ്ഞതവണ എൽ.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. രണ്ടാംടേമിൽ ഭരണം തിരിച്ചുപിടിച്ചെങ്കിലും വീഴ്ച ആവർത്തിക്കാതിരിക്കാൻ സംഘടിത പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. ഇവർക്ക് െവല്ലുവിളിയായി എൽ.ഡി.എഫ് രംഗത്തുണ്ടെങ്കിലും ഉയർത്തിക്കാട്ടാൻ മികച്ച നേതാക്കളില്ലാത്തതിൻെറ അഭാവം പ്രചാരണരംഗത്ത് നിഴലിക്കുന്നുണ്ട്. കഴിഞ്ഞതവണ എൽ.ഡി.എഫിനു കൂട്ടായി ഉണ്ടായിരുന്ന പി.സി. ജോർജിൻെറ കേരള കോൺഗ്രസ് സെക്കുലർ ഇത്തവണ രംഗത്തുമില്ല. സൗഹൃദമത്സരങ്ങളും തർക്കങ്ങളും സ്വതന്ത്രരും ഇവർക്ക് തലവേദന തീർക്കുന്നുമുണ്ട്. യു.ഡി.എഫിലും പലയിടങ്ങളിലും സ്വതന്ത്രർ ഭീഷണി തീർക്കുന്നുണ്ട്. ഇരുമുന്നണിയും പുതുമുഖങ്ങളെയാണ് കൂടുതലായി രംഗത്തിറക്കിയിരിക്കുന്നത്. യുവാക്കളുടെ പോരിടങ്ങളിൽ പലതിലും ഫലം പ്രവചനാതീതവുമാണ്. ഇടത്തുകുന്ന്, ചിറപ്പാറ, ശാസ്താംകുന്ന്, വഞ്ചാങ്കൽ, തടവനാൽ, ചിറപ്പാറ, കൊണ്ടൂർമല എന്നീ വാർഡുകളിലാണ് സ്വതന്ത്രർ ഇരുമുന്നണിക്കും വെല്ലുവിളിയാകുന്നത്. വട്ടക്കയം വാർഡിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ സൗഹർദ മത്സരത്തിലുമാണ്. മുൻ ചെയർമാൻമാരിൽ ടി.എം. റഷീദ് മാത്രമാണ് മത്സരരംഗത്തുള്ളത്. ഇടതുപക്ഷത്തായിരുന്ന റഷീദ് അവരുമായി തെറ്റി ഇടത്തുംകുന്ന് വാർഡിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായായിട്ടാണ് മത്സരം. കേരള കോണ്‍ഗ്രസ് സെക്കുലര്‍ പ്രതിനിധികളായി മത്സരിച്ച് കഴിഞ്ഞതവണ വൈസ് ചെയര്‍പേഴ്‌സനായ ബല്‍ക്കീസ് നവാസും മുന്‍ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച്. ഹസീബും മത്സരരംഗത്തുണ്ട്. ബല്‍ക്കീസ് നവാസ് ടൗണ്‍ ഇരുപതാം ഡിവിഷനില്‍നിന്നും ഹസീബ് നടൂപ്പറമ്പ് വാർഡിൽനിന്നും മത്സരിക്കുന്നു. ഇവരെ എൽ.ഡി.എഫ്‌ സ്ഥാനാർഥിയാക്കിയതിൽ സി.പി.എമ്മിലെ ഒരു വിഭാഗം പ്രവർത്തകർ എതിർപ്പുമായി രംഗത്തുണ്ട്. ടൗൺ വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. സഹലയോട് ഏറ്റുമുട്ടുന്നത് മുൻ വൈസ് ചെയർപേഴ്സൻ ബൾക്കീസ് നവാസാണ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഇല്യാസും മുസ്‌ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻറ് പി.എസ്. അബ്ദുൽ ഖാദറും മുന്‍ പഞ്ചായത്ത് പ്രസിഡൻറ് സുഹ്‌റ അബ്ദുൽഖാദറും മത്സരരംഗത്ത് വന്നതോടെ യു.ഡി.എഫ് ക്യാമ്പ് വിജയപ്രതീക്ഷയിലാണ്. എസ്.ഡി.പി.ഐ 16 വാര്‍ഡിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഇവർ മത്സരിച്ച് വിജയിച്ച തേവരുപാറ, കുറ്റിമരംപറമ്പ്, പത്താഴപ്പടി, മുരിക്കോലിൽ എന്നീ വാർഡുകൾ നിലനിർത്താനുള്ള ശക്തമായ പോരാട്ടത്തിലാണ് ഇവർ. ഇൗരാറ്റുപേട്ടയിൽ ബി.ജെ.പിക്ക് രണ്ടിടത്ത് സ്ഥാനാർഥികളുണ്ട്. മനസ്സുതുറക്കാതെ കോട്ടയം കോട്ടയം: ജോസിൻെറ വേർപിരിയൽ ജില്ല പഞ്ചായത്തിലടക്കം യു.ഡി.എഫിൽ ആശങ്ക തീർക്കുന്നുണ്ടെങ്കിലും കോട്ടയം നഗരസഭയിൽ അത്രക്ക് വേവലാതിയില്ല. കേരള കോൺഗ്രസിനു പൊതുവെ വേരോട്ടം കുറഞ്ഞ ഇവിടെ 'വികസനമാണ്' മുന്നണി മാറ്റത്തെക്കാൾ ചർച്ച. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയെയും കൂട്ടുപിടിച്ച് യു.ഡി.എഫ് വോട്ടുതേടുേമ്പാൾ മറുഭാഗത്ത് കോട്ടയത്തെ തകർത്ത യു.ഡി.എഫ് എന്ന പ്രചാരണവുമായാണ് എൽ.ഡി.എഫ് രംഗത്തുള്ളത്. വേർതിരിവില്ലാതെ വികസനമെന്ന ഉറപ്പുമായി ബി.ജെ.പിയും പോരിടത്തിലുണ്ട്. കോവിഡിൽതട്ടി നഗരപ്രചാരണത്തിൻെറ കൊഴുപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും വീടുകയറി വോട്ട് തേടുന്നതിനായിരുന്നു മുന്നണികൾ ഊന്നൽ നൽകിയത്. അവസാനഘട്ടത്തിൽ 15 വാർഡുകളിൽ ഒപ്പത്തിനൊപ്പമാണ് മത്സരം. മുതിർന്ന നേതാക്കളെയെല്ലാം രംഗത്തിറക്കിയ കോൺഗ്രസ്, പുതുമുഖങ്ങളെയും അങ്കത്തട്ടിലിറക്കിയിട്ടുണ്ട്. കോൺഗ്രസ് വിമതരടക്കമുള്ളവർ പലയിടത്തും യു.ഡി.എഫിന് ഭീഷണിയാണ്. അഞ്ച് വാർഡിൽ സ്വതന്ത്രർ മൂന്നുമുന്നണിക്കും വെല്ലുവിളിയുയർത്തുന്നുണ്ട്. മുൻ നഗരസഭ അധ്യക്ഷ ഡോ.പി.ആർ. സോന മത്സരിക്കുന്ന പഴയസെമിനാരി വാർഡിലടക്കം വിമതർ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. സൗഹൃദപോരാട്ടങ്ങൾക്കും യു.ഡി.എഫ് ക്യാമ്പ് വേദിയാകുന്നുണ്ട്. ചില വാർഡുകളിൽ താഴേത്തട്ടിൽ യു.ഡി.എഫിൻെറ പ്രചാരണയന്ത്രം വേണ്ടത്ര ചലിക്കാത്തതും പോരായ്മയാണ്. ഇതിനിടെ, 16ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിക്ക് കോവിഡ് അവിടുത്തെ പ്രചാരണരംഗത്തെ ബാധിച്ചിട്ടുണ്ട്. യു.ഡി.എഫിന് ആത്മവിശ്വാസത്തിന്കുറവൊന്നുമില്ലെന്നും എൽ.ഡി.എഫ് പ്രചാരണരംഗത്ത് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി പട്ടികയും. താഴേത്തട്ടിൽ ചിട്ടയായ പ്രവർത്തമാണ് ഇവർ നടത്തുന്നത്. എന്നാൽ, ചില വാർഡുകളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. 22ാം വാർഡിൽ സൗഹൃദപ്പോരും നിലനിൽക്കുന്നു. ഇത്തവണ നാലുവാർഡിൽ എൻ.ഡി.എക്ക് സ്ഥാർഥികളില്ല. ഇൗ വോട്ടുകൾ എേങ്ങാട്ട് മറിയുമെന്നതും ഇവിടെ വിജയത്തിൽ നിർണായകമാകും. എൻ.ഡി.എ സ്വാധീനമേഖലകളിൽ ത്രികോണമത്സരമാണ് നടക്കുന്നത്. അഞ്ച് മുൻ നഗരസഭ അധ്യക്ഷന്മാരും മത്സരരംഗത്തുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story