Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ് അകലം തീർത്തു;...

കോവിഡ് അകലം തീർത്തു; വോട്ടർമാരുടെ ഉള്ളറിയാനാകാതെ സ്ഥാനാർഥികൾ

text_fields
bookmark_border
പത്തനംതിട്ട: എങ്ങനെയാണ് അതൊന്നറിയുക എന്നാലോചിച്ച് തലപുകക്കുകയാണ് മിക്ക സ്ഥാനാർഥികളും. കോവിഡ് സൃഷ്ടിച്ച അകലം വോട്ടർമാരുടെ ഉള്ളറിയാൻ പ്രധാന തടസ്സമാകുന്നു. പതിവ് പ്രചാരണ പരിപാടികൾക്കൊന്നും ആരും എത്തുന്നില്ല. വീടുകളിൽ കയറിയിരുന്ന് സംസാരിക്കാനാകാത്തത് ഭവന സന്ദർശനവും ഫലപ്രദമല്ലാതാക്കുന്നു. സാധാരണ തെരെഞ്ഞടുപ്പ് സമയത്ത് നടക്കാറുള്ള കുടുംബയോഗങ്ങൾ, പൊതുയോഗങ്ങൾ, വലിയ പരിവാരങ്ങളുമായുള്ള ഗൃഹസന്ദർശനം, സ്വീകരണ പര്യടനം തുടങ്ങിയ പരിപാടികൾക്കൊന്നും പാർട്ടി പ്രവർത്തകരല്ലാത്തവരാരും എത്തുന്നില്ല. സോഷ്യൽ മീഡിയയിലെ പ്രചാരണ പരിപാടികൾ യുവാക്കളിൽ ഒതുങ്ങുകയാണ്. കുടുംബയോഗങ്ങൾ ചേരുന്നുെണ്ടങ്കിലും പാർട്ടി അനുഭാവികളല്ലാത്തവരാരും എത്തുന്നില്ല. യോഗങ്ങൾക്ക് ചെല്ലുന്നതിൽനിന്ന് മിക്കവരും കോവിഡ് ഭയം ചൂണ്ടിക്കാട്ടി ഒഴിയുന്നു. വാഗ്ദാനങ്ങളും രാഷ്ട്രീയവും എല്ലാം വിശദീകരിക്കുന്ന നോട്ടീസുകൾ വീടുകളിൽ എത്തിക്കുന്നുെണ്ടങ്കിലും വായിക്കാൻ ആരും മെനെക്കടുന്നിെല്ലന്നും പ്രവർത്തകർ പറയുന്നു. ആൾക്കൂട്ടം കാണിച്ച് വോട്ട് ഉറപ്പിക്കുന്നതിനാണ് വലിയ പരിവാര സമേതം ഗൃഹ സന്ദർശനത്തിന് പാർട്ടികൾ മുതിരുന്നത്. അത് ജനങ്ങളിൽ ഭയവും വെറുപ്പുമാണ് ഇത്തവണ ഉളവാക്കുന്നത്. സ്വീകരണ വേളയിൽ സ്ഥാനാർഥിക്ക് മാലയിടീക്കുന്നതും പ്രകടനത്തിന് ഒപ്പം നിർത്തുന്നതും മറ്റുമാണ് മുൻകാലങ്ങളിൽ വോട്ടുറപ്പിക്കുന്നതിലെ അടവുകൾ. ഇത്തവണ അതിനൊന്നും കഴിയുന്നില്ല. വലിയ പരിവാരങ്ങളുമായി ഗൃഹ സന്ദർശനത്തിന് ചെന്നയിടങ്ങളിൽ വീട്ടുകാർ പുറത്തേക്ക് വരാൻ മടിക്കുന്ന അനുഭവമാണ് കൂടുതൽ ഉണ്ടായതെന്ന് പ്രവർത്തകർ പറയുന്നു. വീടുകളിൽ ചെന്നാൽ മുറ്റത്തുനിന്നെ സംസാരിക്കാനാകൂ. ആെരങ്കിലും ഒരാളാണ് പുറത്തേക്ക് ഇറങ്ങിവരിക. സ്ത്രീകൾ മിക്കവരും പുറത്ത് വരുന്നില്ല. മുൻകാലങ്ങളിൽ സ്ഥാനാർഥികൾക്ക് വീട്ടകങ്ങളിൽ കയറിച്ചെന്ന് കൈപിടിച്ച് വോട്ട് ഉറപ്പിക്കാമായിരുന്നു. അത്തരം അടവുകളും ഇത്തവണ പയറ്റാനാകുന്നില്ല. എന്നിരുന്നാലും പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സ്ഥാനാർഥികളുെട ശ്രമം. മുൻകാലങ്ങളിൽ ഓരോവീടും കയറിയിറങ്ങുന്നവർക്ക് വിജയ പരാജയങ്ങൾ പ്രവചിക്കാൻ കഴിയുമായിരുന്നു. ഇത്തവണ എന്താകുമെന്നത് പ്രവചിക്കാനാകാതെ കുഴയുകയാണ് സ്ഥാനാർഥികളും മുതിർന്ന പ്രവർത്തകരും. ബിനു ഡി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story