Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിരമിക്കുന്നത്...

വിരമിക്കുന്നത് പരിസ്ഥിതിക്കൊപ്പം ചേർന്നുനിന്ന ഇടയൻ

text_fields
bookmark_border
കോട്ടയം: പരിസ്ഥിതി, മദ്യവര്‍ജന വിഷയങ്ങളില്‍ സഭാ ചട്ടക്കൂടുകൾക്ക് പുറത്തേക്ക് ചാടിയിറങ്ങിയ ആത്മീയാചാര്യനാണ് ഞായറാഴ്ച വിരമിക്കുന്ന ബിഷപ് തോമസ് കെ. ഉമ്മൻ. പ്രകൃതിക്ക് മുറിവേൽക്കുേമ്പാഴേല്ലാം കുട്ടനാട്ടുകാരനായ അദ്ദേഹം ശബ്ദമുയർത്തി. ഗാഡ്ഗില്‍ വിഷയത്തിൽ മറ്റുസഭകളിൽനിന്ന് വ്യത്യസ്തമായി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഉറച്ച നിലപാടായിരുന്നു തോമസ് കെ. ഉമ്മേൻറത്. ഒരുഘട്ടത്തിലും അദ്ദേഹം നിലപാടിൽ വിട്ടുവീഴ്ചക്ക് തയാറായില്ല. ക്രൈസ്തവ മേലധ്യക്ഷന്മാരിൽ പലരും മടിച്ചുനിന്നപ്പോൾ, രാജ്യം ഭരിക്കേണ്ടതെന്ന് മതമല്ലെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. മദ്യവര്‍ജന വിഷയത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച ബിഷപ് പരസ്യപ്രതിഷേധങ്ങൾക്കും മുന്നിട്ടിറങ്ങി. 2011 മാര്‍ച്ച് അഞ്ചിനാണ് മധ്യകേരള മഹായിടവകയുടെ അധ്യക്ഷനായി തോമസ് കെ. ഉമ്മൻ നിയമിതനാകുന്നത്. ഒമ്പതുവർഷത്തെ സേവനത്തിെനാടുവിലാണ് ഞായറാഴ്ച അദ്ദേഹം പടിയിറങ്ങുന്നത്. വിരമിക്കല്‍ കാലാവധിയായ 67 വയസ്സ് പൂര്‍ത്തിയാകുന്നതിനാലാണ് ചുമതല ഒഴിയുന്നത്. സഭയുടെ പരമാധ്യക്ഷ പദവിയായ മോഡറേറ്റര്‍, ഡെപ്യൂട്ടി മോഡറേറ്റര്‍ പദവികളിലും എത്തിയ അദ്ദേഹം മദ്യത്തിനെതിരെ കടുത്തനിലപാടാണ് സ്വീകരിച്ചത്. ഹൈകോടതി വിധി മറയാക്കി കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാർ നയത്തിനെതിരെ മുഖ്യമന്ത്രിയുടെ ഭവനത്തിലേക്ക് അര്‍ധരാത്രി നടത്തിയ സമരവും വ്യത്യസ്തമായിരുന്നു. മദ്യം ഉപയോഗിക്കുന്നവര്‍ക്ക് സഭയുടെ ഭാരവാഹിത്വത്തില്‍ മത്സരിക്കാന്‍ യോഗ്യരല്ലെന്ന മധ്യകേരള മഹായിടവക കൗണ്‍സില്‍ തീരുമാനത്തിന് പിന്നിലും തോമസ് കെ. ഉമ്മനായിരുന്നു. കേരള ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെയും ട്രാഡയുടെയും പ്രസിഡൻറായും സേവനം ചെയ്ത അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തില്‍ സമുദായസംഘടനകളുടെ ഇടപെടല്‍ അതിരുവിടുെന്നന്ന് കാണിച്ച് രംഗെത്തത്തിയിരുന്നു. 2018ലെ പ്രളയകാലത്തും കോവിഡുകാലത്തും സഭയുടെ സ്ഥാപനങ്ങള്‍ ദുരിതബാധിതര്‍ക്ക് വിട്ടുനല്‍കാനും അദ്ദേഹം രണ്ടാമത് ആലോചിച്ചില്ല. പ്രകൃതിസൗഹൃദ ക്യാമ്പ് സൻെററിന് തുടക്കമിട്ടതും ശ്രദ്ധേയ നേട്ടമായി. ഭാഗിക ശ്രവണ കോളജും ലോ കോളജും വനിത കോളജും ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാലയളവില്‍ ആരംഭിച്ചു. ഔദ്യോഗികമായി പടിയിറങ്ങുന്ന അദ്ദേഹം ഞായറാഴ്ച സ്വദേശമായ തലവടിയിലേക്ക് മടങ്ങുമെങ്കിലും മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ വിസിറ്റിങ് പ്രഫസറെന്ന പുതിയദൗത്യം സഭ നൽകിയിട്ടുണ്ട്. ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായുണ്ടാകും -ബിഷപ് പറഞ്ഞു. ഭാര്യ ഡോ. സൂസൻ തോമസ് സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യത്തിൻെറ പ്രസിഡൻറാണ്. ശനിയാഴ്ച മഹായിടവകയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് യാത്രയയപ്പും നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story