Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 12:00 AM GMT Updated On
date_range 29 Nov 2020 12:00 AM GMTരവീന്ദ്രെൻറ ചോദ്യംചെയ്യൽ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ -കെ. സുരേന്ദ്രൻ
text_fieldsbookmark_border
രവീന്ദ്രൻെറ ചോദ്യംചെയ്യൽ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ -കെ. സുരേന്ദ്രൻ പീരുമേട്: മുഖ്യമന്ത്രിയുടെ അഡീഷനൽ സെക്രട്ടറി സി.എം. രവീന്ദ്രൻെറ ചോദ്യംചെയ്യൽ വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്കുമുന്നിൽ എത്തിയാൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പുറത്തുവരുമെന്ന് അറിയാവുന്നതുകൊണ്ടാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് തടസ്സംനിൽക്കുന്നത്. എം. ശിവശങ്കരൻെറ കാര്യത്തിലും ആരോഗ്യവകുപ്പിൻെറ ഇടപെടലുണ്ടായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അറിവോടെയാണോ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. കള്ളക്കടത്തുകാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളജുകൾവരെ ഉപയോഗിക്കുകയാണ് സർക്കാർ. സി.എം. രവീന്ദ്രന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത് എവിടെനിന്നാണെന്ന് ആർക്കും അറിയില്ല. എന്തുകൊണ്ട് ഒപ്പമുള്ളവർ ക്വാറൻറീനിൽ പോയില്ല. സി.എം. രവീന്ദ്രൻ സമ്പാദിച്ച സ്വത്തുക്കളെല്ലാം അയാളുടെതന്നെയാണോയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായ അദ്ദേഹം ആരുടെ ബിനാമിയാണെന്ന് ജനങ്ങൾക്ക് അറിയണം. യു.ഡി.എഫ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുകയാണെന്നും തീവ്രവാദ സ്വഭാവമുള്ള ജമാഅത്തെ ഇസ്ലാമി രാജ്യത്തിനകത്തും പുറത്തും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കുമെതിരെ ആക്രമണം നടത്തുന്നവരാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് പറയണം. ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് യു.ഡി.എഫും എൽ.ഡി.എഫും. ഇടുക്കി ജില്ലയിൽ ഇത്തവണ എൻ.ഡി.എ വലിയ നേട്ടമുണ്ടാക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story