Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാത്രിയാര്‍ക്കീസ്...

പാത്രിയാര്‍ക്കീസ് വിഭാഗത്തിെൻറ സമരങ്ങള്‍ അനീതിക്കുവേണ്ടി -യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്

text_fields
bookmark_border
പാത്രിയാര്‍ക്കീസ് വിഭാഗത്തിൻെറ സമരങ്ങള്‍ അനീതിക്കുവേണ്ടി -യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് കോട്ടയം: പാത്രിയാര്‍ക്കീസ് വിഭാഗം ഉപവാസ സമരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത് അനീതിയും അക്രമവും പുലരുന്നതിനുവേണ്ടിയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത. കോടതി ഉത്തരവുകള്‍ നടപ്പാക്കാതിരിക്കാനും അതിനെ മറികടക്കാനും വിധി നടത്തിപ്പ് താമസിപ്പിക്കാനുമാണ് അവർ പരിശ്രമിക്കുന്നത്. തുമ്പമണ്‍ മെത്രാസനത്തിലെ വി. കോട്ടയം സൻെറ് മേരീസ് പള്ളിയില്‍ ഉണ്ടായ സംഭവങ്ങള്‍ അപലപനീയമാണ്. സമാധാന ചര്‍ച്ചകള്‍കൊണ്ട് ഒരുപ്രയോജനവും ഇല്ലെന്ന് വ്യക്തമായതിനാലാണ് ഓര്‍ത്തഡോക്‌സ് സഭ പിന്മാറിയത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ തീരുംവരെ കോടതിവിധികള്‍ നടപ്പാക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ സമ്മതിച്ചതായി ആഭ്യന്തര സെക്രട്ടറി ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സത്യവിരുദ്ധമാണ്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്ന കാലയളവില്‍തന്നെ ഓര്‍ത്തഡോക്‌സ് സഭയുമായി ഇനി ഒരുബന്ധവുമില്ലെന്ന് പാത്രിയാര്‍ക്കീസ് വിഭാഗം പ്രഖ്യാപിക്കുകയും സഭയുടെ കൂദാശകളെ അവഹേളിക്കുകയും ഇനി യോജിപ്പുണ്ടാകിെല്ലന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ല. ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചകളില്‍ പങ്കെടുക്കാത്തതിനെതിരെ പ്രതിഷേധിക്കാന്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് അവകാശമില്ല. പാത്രിയര്‍ക്കീസ് വിഭാഗത്തിേൻറെതന്ന് ഇപ്പോള്‍ അവകാശപ്പെടുന്ന പള്ളികെളല്ലാം 1972 മുതല്‍ ബലം പ്രയോഗിച്ച് പിടിച്ചെടുത്തതാണ്. മലങ്കരസഭയുടെ പള്ളികളെല്ലാം 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നാണ് സഭയുടെ നിലപാട്. അതാണ് സുപ്രീംകോടതി ഉത്തരവെന്നും മാര്‍ ദിയസ്‌കോറോസ് കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story