Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 12:01 AM GMT Updated On
date_range 16 Nov 2020 12:01 AM GMTകോട്ടയത്ത് വല്യേട്ടനില്ല; സി.പി.എമ്മിനും ജോസിനും ഒമ്പത് സീറ്റുവീതം
text_fieldsbookmark_border
കോട്ടയം: മാരത്തൺ ചർച്ചകൾക്കൊടുവിൽ കേരള കോൺഗ്രസ്-എം ജോസ് വിഭാഗത്തിന് സി.പി.എം വഴങ്ങിയതോടെ കോട്ടയം ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് സീറ്റ് ധാരണ. 22 അംഗ ജില്ല പഞ്ചായത്തിൽ ഒമ്പത് സീറ്റുവീതം സി.പി.എമ്മും കേരള കോൺഗ്രസ്-ജോസ് വിഭാഗവും മത്സരിക്കും. നാലുസീറ്റ് സി.പി.ഐക്ക്. കഴിഞ്ഞ തവണ ഒരോ സീറ്റുവീതം മത്സരിച്ച ജനതാദൾ(എസ്), എൻ.സി.പി എന്നിവർക്ക് ഇക്കുറി സീറ്റില്ല. ജോസ് വിഭാഗത്തിന് സി.പി.എം മൂന്നുസീറ്റ് വിട്ടുനൽകിയപ്പോൾ കടുത്ത രീതിയിൽ പ്രതിരോധിച്ച സി.പി.ഐയുെട സീറ്റ് നഷ്ടം ഒന്നിലൊതുങ്ങി. 2015ൽ സി.പി.എം-12, സി.പി.ഐ-അഞ്ച്, കേരള കോൺഗ്രസ് (സെക്കുലർ)- മൂന്ന്, ജനതാദൾ(എസ്), എൻ.സി.പി -ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. സീറ്റ് വിഭജനം ആദ്യം പൂർത്തിയാക്കുകയെന്ന എൽ.ഡി.എഫ് പതിവ് തെറ്റിയ ഇത്തവണ ദിവസങ്ങൾ നീണ്ട ചർച്ചക്കൊടുവിലാണ് അന്തിമതീരുമാനമായത്. യു.ഡി.എഫിലായിരുന്നപ്പോൾ കേരള കോണ്‍ഗ്രസ് മത്സരിച്ച 11 സീെറ്റന്ന ആവശ്യത്തിൽ ജോസ് വിഭാഗം ഉറച്ചുനിന്നതാണ് തീരുമാനം നീളാനിടയാക്കിയത്. ഭരണം ലഭിച്ചാൽ ജില്ല പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തിൽ വിലപേശലുണ്ടാകുമെന്ന നിഗമനത്തിൽ ജോസ് വിഭാഗത്തിൻെറ സീറ്റെണ്ണം കുറക്കാൻ സി.പി.എം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യു.ഡി.എഫില്‍ ജോസഫ് വിഭാഗത്തിന് ഒമ്പതുസീറ്റ് പ്രഖ്യാപിച്ചതോടെ ഇവർ നിലപാട് കടുപ്പിക്കുകയും ചെയ്തു. ജോസിനായി കൂടുതൽ സീറ്റുകളിൽ വിട്ടുവീഴ്ച വേണമെന്ന ആവശ്യം സി.പി.ഐ തള്ളിയതും ചർച്ചകളെ ബാധിച്ചു. ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ വിട്ടുനൽകില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. അവസാനഘട്ടത്തിൽ സി.പി.എം -10, ജോസ് വിഭാഗം-ഒമ്പത്, സി.പി.ഐ-മൂന്ന് എന്ന ഫോര്‍മുല മുന്നോട്ടുെവെച്ചങ്കിലും സി.പി.ഐ വഴങ്ങിയില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയത്ത് നേരിട്ടെത്തി വിട്ടുവീഴ്ച വേെണ്ടന്ന് നിർദേശിച്ചതും അവർക്ക് ധൈര്യം നൽകി. ഇതോടെയാണ് തുല്യസീറ്റുകളിൽ മത്സരമെന്ന ഫോർമുല സി.പി.എം മുന്നോട്ടുവെച്ചത്. ജോസ് വിഭാഗവും സി.പി.െഎയും ഇത് അംഗീകരിച്ചതോടെ എൽ.ഡി.എഫ് യോഗം ചേർന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാനാെയങ്കിലും തർക്കങ്ങളിൽ തട്ടി യു.ഡി.എഫ് സ്ഥാനാർഥി നിർണയം നീളുകയാണ്. ജില്ല പഞ്ചായത്തിൽ കോൺഗ്രസ്-13, ജോസഫ് വിഭാഗം-ഒമ്പത് എന്നിങ്ങെനയായിരുന്നു ആദ്യധാരണ. എതിർപ്പുയർന്നതോടെ ഇവരിൽനിന്ന് വൈക്കം കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഇതോടെ ഇരുമുന്നണിയിലുമായുള്ള കേരള കോൺഗ്രസുകളിൽ -ജോസ് വിഭാഗത്തിന് ഒരുസീറ്റിൻെറ മേല്‍ക്കൈയായി. യു.ഡി.എഫിൽ ലീഗ് സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story