Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2020 12:00 AM GMT Updated On
date_range 13 Nov 2020 12:00 AM GMTപോത്ത് വിരണ്ടോടിയത് നാടിനെ വിറപ്പിച്ചു
text_fieldsbookmark_border
ഏറ്റുമാനൂർ: ഇറച്ചിക്കടയിൽ കൊണ്ടുവന്ന പോത്ത് വിരണ്ടോടി രണ്ട് മണിക്കൂറോളം നാടിനെ വിറപ്പിച്ചു. കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ഇറച്ചിക്കടയിലേക്ക് അറക്കാൻ കൊണ്ടുവന്ന പോത്ത് ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു. രാവിലെ എട്ടുമണിയോടെ എം.സി റോഡിലൂടെ രണ്ട് കിലോമീറ്റർ ഓടിയ പോത്തിനെ പാറോലിക്കൽ കവലയിലുള്ള ടൈൽ വിൽപനശാലയിലെ ഗോഡൗണിലേക്ക് ഓടിച്ചുകയറ്റി. തുടർന്ന് ലോറി കുറുകെയിട്ട് ഗേറ്റ് അടച്ചു. ഫയർഫോഴ്സ്, ഏറ്റുമാനൂർ പൊലീസ്, നാട്ടുകാർ എന്നിവരുടെ സഹായത്തോടെയാണ് പിടിച്ചുകെട്ടിയത്. കോട്ടയം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസറായ ഉദയഭാനു, ഷാബു എന്നിവർ നേതൃത്വം നൽകി. മണ്ണും പാറ ഉൽപന്നങ്ങളും കടത്തിയ ലോറികൾ പൊലീസ് പിടികൂടി കറുകച്ചാൽ: രേഖകളില്ലാതെ അനധികൃതമായി മണ്ണും പാറ ഉൽപന്നങ്ങളും കടത്തിയ ലോറികൾ കറുകച്ചാൽ പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയുടെ നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ഏഴ് ലോറികളാണ് പിടികൂടിയത്. റാന്നി, പത്തനംതിട്ട, എരുമേലി ഭാഗങ്ങളിൽനിന്ന് ലോഡുമായി ആലപ്പുഴ ഭാഗത്തേക്ക് പോയ ലോറികളാണ് പിടിച്ചെടുത്തത്. പി.ഡബ്ല്യു.ഡി വർക്ക് എന്ന വ്യാജ സ്റ്റിക്കർ പതിച്ച നിലയിലായിരുന്നു ലോറികൾ. ലോറികൾക്ക് മതിയായ പാസുകളോ രേഖകളോ ഉണ്ടായിരുന്നില്ല. എന്നാൽ, മണ്ണെടുപ്പ് അനധികൃതമാണോ എന്ന വിവരം ജിയോളജി വകുപ്പ് അന്വേഷിച്ചുവരികയാണ്. കറുകച്ചാൽ സി.ഐ കെ.എൽ. സജിമോൻ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ രാജഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചിത്രം: KTL Karukachal Lorry കറുകച്ചാൽ പൊലീസ് പിടികൂടിയ ലോറികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story