Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 12:00 AM GMT Updated On
date_range 8 Nov 2020 12:00 AM GMTയു.ഡി.എഫ് നേതൃയോഗം ഇന്ന് കോട്ടയത്ത്
text_fieldsbookmark_border
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവുമടക്കം വിഷയങ്ങൾ ചർച്ചചെയ്യാൻ യു.ഡി.എഫ് നേതൃയോഗം ഞായറാഴ്ച കോട്ടയത്ത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള പ്രശ്നങ്ങളാവും പ്രധാനമായും ചർച്ചയാകുക. യു.ഡി.എഫ് ജില്ലതലത്തിൽ ജോസഫ് വിഭാഗവുമായി നടത്തുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ പി.ജെ. ജോസഫുമായി കോൺഗ്രസ് നേതാക്കൾ ഞായറാഴ്ച വീണ്ടും ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നേരേത്ത ചർച്ച നടന്നിരുന്നു. കേരള കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റിലും ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചതാണ് ചർച്ച അനിശ്ചിതത്വത്തിലാകാൻ കാരണം. വിട്ടുവീഴ്ചക്ക് തയാറാണെന്ന് ജോസഫ് പക്ഷം പറയുേമ്പാഴും ചർച്ച പാതിവഴിയിലാണ്. യു.ഡി.എഫ് നേതൃത്വം ഇടപെടുന്നതോടെ ഞായറാഴ്ച പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. നിയമസഭ സീറ്റുകൾകൂടി മുന്നിൽ കണ്ടുള്ള ചർച്ചകളാണ് ജോസഫ് വിഭാഗം ലക്ഷ്യമിടുന്നത്. അതിനാൽ േജാസഫിൻെറ അവകാശവാദങ്ങൾ തുടക്കത്തിൽ തന്നെ കോൺഗ്രസ് നേതൃത്വം തള്ളുകയാണ്. കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിനു പുറമെ വെൽെഫയർ പാർട്ടിയടക്കം ചില കക്ഷികളുമായി പ്രാദേശിക തലത്തിൽ ധാരണയാകുന്നതോടെ സീറ്റ് വിഭജനത്തിൽ കാര്യമായ വിട്ടുവീഴ്ച വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. ജോസഫ് വിഭാഗത്തിൽ ലയിച്ച് യു.ഡി.എഫിൻെറ ഭാഗമാകാൻ പി.സി. തോമസിനോട് കോൺഗ്രസ് നിർദേശിച്ചതോടെ ഇക്കാര്യവും േജാസഫുമായി കോട്ടയത്ത് ചർചയാകും. ജില്ല പഞ്ചായത്തിലെ സീറ്റ് വിഭജനവും പ്രസിഡൻറ് സ്ഥാനങ്ങളും നേതൃയോഗത്തിൻെറ പരിഗണനയിൽ വരും. കോട്ടയം അല്ലെങ്കിൽ ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനമാണ് ജോസഫ് പക്ഷം ആവശ്യപ്പെടുന്നത്. ഇത്തവണ ആദ്യമായി മുസ്ലിംലീഗ് ജില്ല പഞ്ചായത്തിലേക്കും നിയമസഭയിലേക്ക് പൂഞ്ഞാറും ചോദിക്കുന്നുണ്ട്. ഇതോടൊപ്പം മധ്യകേരളത്തിലെ പ്രധാന സീറ്റുകൾ സംബന്ധിച്ചും ചർച്ചയുണ്ടാകും. പി.സി. തോമസിനെ ജോസഫ് ഗ്രൂപ്പിൽ ഉൾപ്പെടുത്താനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. എന്നാൽ, തോമസിൻെറ വരവിൽ ജോസഫ് ഗ്രൂപ്പിൽ തന്നെ മുറുമുറുപ്പ് ശക്തമാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീനർ എം.എം. ഹസനും യോഗത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story