Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഈരാറ്റുപേട്ട സബ്...

ഈരാറ്റുപേട്ട സബ് രജിസ്റ്റർ ഓഫിസ് കെട്ടിടനിർമാണം ചുവപ്പുനാടയിൽ

text_fields
bookmark_border
ഈരാറ്റുപേട്ട: 1969ൽ പ്രവർത്തനം തുടങ്ങിയ ഈരാറ്റുപേട്ട സബ് രജിസ്റ്റർ ഓഫിസ് ഇന്നും വാടകക്കെട്ടിടത്തിൽ. ഇപ്പോൾ എക്സൈസ് ഓഫിസിന് സമീപം ഒന്നാംനിലയിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പ്രതിമാസ വാടക ഇപ്പോൾ 14,993 രൂപയാണെന്ന് ജില്ല രജിസ്ട്രാർ നൽകിയ വിവരാവകാശ മറുപടിയിൽനിന്ന് വ്യക്തമാകുന്നു. ഈരാറ്റുപേട്ട സബ് രജിസ്ട്രാർ, ഈരാറ്റുപേട്ട പഞ്ചായത്തിന് നൽകിയ അപേക്ഷ പ്രകാരം 2015 മേയ് 20ന് അന്നത്തെ പഞ്ചായത്ത് കമ്മിറ്റി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപം മുക്കട ചെക്ഡാമിന് അടുത്ത് പൊതുമരാമത്ത് റോഡ് പുറമ്പോക്കിലുള്ള ഏഴര സൻെറ് സ്ഥലം ചൂണ്ടിക്കാണിക്കുകയും എൻ.ഒ.സി നൽകുകയും ചെയ്തിരുന്നു. ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ മുൻകൈയെടുത്ത് 2016 നവംബർ രണ്ടിന് താലൂക്ക് സർവേയർ ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തി സ്ഥലത്തിൻെറ രൂപരേഖ രജിസ്റ്റർ വകുപ്പിന് നൽകിയിട്ടുള്ളതുമാണ്. എന്നാൽ, പൊതുമരാമത്ത് വകുപ്പ് ഈ സ്ഥലം നാലുവർഷം കഴിഞ്ഞിട്ടും രജിസ്റ്റർ വകുപ്പിന് കൈമാറിയിട്ടില്ല. പൊതുമരാമത്ത് വകുപ്പും രജിസ്റ്റർ വകുപ്പും കൈകാര്യം ചെയ്യുന്നത് ഒരേ മന്ത്രിയാണ്. മന്ത്രി ഒരാളായിട്ടും കൈമാറ്റം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. കൈമാറ്റം വൈകുന്നതുകാരണം രജിസ്റ്റർ ഓഫിസ് കെട്ടിട നിർമാണത്തിന് ആവശ്യമായ നടപടികൾ എടുക്കാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല. ഈ സ്ഥലത്ത് ആക്രിക്കച്ചവടക്കാർ സാധനങ്ങൾ നിക്ഷേപിച്ചിരിക്കുകയാണ്. ഭീമമായ തുക വാടക നൽകുന്നത് സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയാണ്. ഇത് ഒഴിവാക്കാൻ പൊലീസ് സ്റ്റേഷന് സമീപം നിർദിഷ്ട സബ് രജിസ്റ്റർ ഓഫിസിനുവേണ്ടിയുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പ് രജിസ്ട്രാർ വകുപ്പിന് കൈമാറണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പടം -KTL sub registar office ഈരാറ്റുപേട്ട സബ് രജിസ്റ്റർ ഓഫിസിന് കണ്ടെത്തിയ സ്ഥലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story