Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2020 12:00 AM GMT Updated On
date_range 5 Nov 2020 12:00 AM GMTപി.എസ്.സി റാങ്ക് ലിസ്റ്റുകൾ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം
text_fieldsbookmark_border
കോട്ടയം: പി.എസ്.സി റാങ്ക് ലിസ്റ്റുകളെ അവഗണിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. സർക്കാർ ജോലികളിൽ താൽക്കാലികക്കാരെ ഒഴിവാക്കണമെന്നും ഇവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ തീരുമാനം കൈക്കൊള്ളുന്ന രാഷ്ട്രീയ പാർട്ടികളെ പിന്തുണക്കും. കൺസൾട്ടൻസി നിയമനങ്ങളെ കോടതിയിൽ ചോദ്യംചെയ്യും. വൻതോതിൽ നിയമനങ്ങളിൽ കുറവുണ്ടായിട്ടുണ്ട്. സർക്കാർ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും പല റാങ്ക് ലിസ്റ്റുകളിലും വിരലിലെണ്ണാവുന്ന നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. 58878 നിയമനങ്ങൾ മൂന്നാഴ്ചകൊണ്ട് നടത്തിയെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ മുൻകാലങ്ങളിലെ ഒഴിവുകൾ ഉൾപ്പെടെ 1000 നിയമങ്ങളോളം മാത്രമേ നടന്നിട്ടുള്ളൂവെന്ന് പി.എസ്.സിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുേമ്പ നിയമനം ത്വരിതപ്പെടുത്തിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു. ഭാരവാഹികളായ െക. റിജു, വിനേഷ് ചന്ദ്രൻ, സിജോ ജോസ് എന്നിവർ വാർത്തസേമ്മളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story