Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2020 11:58 PM GMT Updated On
date_range 26 Oct 2020 11:58 PM GMTമണലില്ലാതായ പമ്പാതീരത്ത് മണൽ നിരത്തും
text_fieldsbookmark_border
ശബരിമല: മണലില്ലാതായ പമ്പാതീരത്ത് മണൽ ഇറക്കുമതി ചെയ്യാൻ ദേവസ്വം ബോർഡ്. ഈവർഷം ഉണ്ടായ പ്രളയത്തിൽ മണൽ അപ്പാടെ ഒഴുകിപ്പോയി ഉരുളൻ കല്ലുകൾ നിറഞ്ഞ നിലയിലായാണ് ഇവിടം. തീർഥാടനകാലം തുടങ്ങും മുമ്പ് മണപ്പുറമാക്കി മാറ്റാനാണ് ഇറക്കുമതിചെയ്യുന്നത്. ഇതിനായി ദേവസ്വം ബോർഡ് 11 ലക്ഷം രൂപയുടെ കരാർ നൽകിക്കഴിഞ്ഞു. കാഞ്ഞിരപ്പള്ളിയിലുള്ള കോൺട്രാക്ടറാണ് കരാർ എടുത്തിരിക്കുന്നത്. അപകടകരമായ നിലയിൽ കല്ലുകൾ നിറഞ്ഞ നിലയിലായതിനാൽ തുലാമാസ പൂജ സമയത്ത് മണപ്പുറമുണ്ടായിരുന്ന ഭാഗത്തേക്ക് ആരെയും പ്രവേശിക്കാൻ അനുവദിക്കാതെ കയർ കെട്ടി തിരിച്ചിരിക്കുകയായിരുന്നു. നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നതും തടഞ്ഞിരുന്നു. മഴ തുടങ്ങും മുമ്പ് ദുരന്ത നിവാരണത്തിൽ പെടുത്തി പമ്പയിൽ നിന്ന് ആയിരക്കണക്കിന് ലോഡ് മണൽ വാരി വനമേഖലയിൽ സൂക്ഷിച്ചിട്ടുണ്ട്. അതിൽനിന്ന് മണൽ വീണ്ടും തിരികെ കൊണ്ടുവന്ന് മണപ്പുറത്ത് നിക്ഷേപിക്കാനാണ് പദ്ധതി. മണൽ വിരിക്കാതെ തീർഥാടനം തുടങ്ങാനാവില്ലെന്ന നിലയിലാണ്. പമ്പ കരകവിഞ്ഞൊഴുകിയതിനാൽ വ്യാപാര ശാലകളെല്ലാം വെള്ളംകയറി നശിച്ച നിലയിലാണ്. 2018ലെ പ്രളയകാലത്ത് പമ്പാതടത്തിൽ മൂന്നു നില കെട്ടിടങ്ങൾവരെ വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷവും വ്യാപാര ശാലകളിൽ വെള്ളംകയറി. കോവിഡ് മൂലം തീർഥാടനം നിർത്തിെവക്കുകയും ചെയ്തതോടെ വ്യാപാരികളെല്ലാം സ്ഥലംവിട്ടിരുന്നു. മാർച്ചു മുതൽ ഏഴുമാസമാണ് തീർഥാടനം ഇല്ലാതെ കിടന്നത്. മണപ്പുറം ഒരുക്കുന്നതടക്കം പുതുതായി എല്ലാം നിർമിക്കേണ്ട അവസ്ഥയാണ് പമ്പയിൽ. തീർഥാടന കാലം തുടങ്ങാൻ 18 ദിവസം മാത്രമാണുള്ളത്. നവംബർ 16നാണ് വൃശ്ചികം ഒന്ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിദിനം 6000 തീർഥാടകരെ പ്രവേശിപ്പിക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story