Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2020 11:59 PM GMT Updated On
date_range 18 Oct 2020 11:59 PM GMTവിടവാങ്ങിയത് രാജ്യത്തെ ക്രൈസ്തവസഭ നേതാക്കളിൽ മുഖ്യസ്ഥാനീയൻ
text_fieldsbookmark_border
പത്തനംതിട്ട: ദൈവരാജ്യ ദർശനത്തിനൊപ്പം വ്യക്തമായ സാമൂഹിക വീക്ഷണവും പുലർത്തുന്നതായിരുന്നു അന്തരിച്ച ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ വ്യക്തിത്വം. സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യപ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാർത്തോമ രാജ്യത്തെ ക്രൈസ്തവസഭ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു. സാമ്പത്തിക അസന്തുലിതാവസ്ഥ, പരിസ്ഥിതി, ജീവകാരുണ്യം തുടങ്ങി സാമൂഹിക ജീവിതത്തിൻെറ വിവിധ മേഖലകളിൽ അദ്ദേഹം ഉറച്ച നിലപാട് സ്വീകരിച്ചു. ആഗോളീകരണവും സാമ്പത്തിക ഉദാരവത്കരണവും സൃഷ്ടിക്കുന്ന സാമൂഹിക പ്രതിസന്ധികളും പാരിസ്ഥിതിക പ്രശ്നങ്ങളും 21ാം നൂറ്റാണ്ടിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന് നിരന്തരം ഉദ്ബോധിപ്പിച്ച അദ്ദേഹം, അടിത്തട്ടിലുള്ളവരുടെ ഉന്നമനത്തിലൂടെയേ സാമൂഹിക പുരോഗതി കൈവരിക്കാനാകൂവെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുെവച്ചത്. അത് മുൻനിർത്തിയായിരുന്നു അദ്ദേഹത്തിൻെറ പ്രവർത്തനങ്ങളെല്ലാം. അശരണർ, രോഗികൾ, ദരിദ്രർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി നിരന്തരം പ്രവർത്തിച്ചു. 45 വർഷത്തെ മേൽപട്ട ശുശ്രൂഷയും 13 വർഷത്തെ സഭയുടെ പരമാധ്യക്ഷ ശുശ്രൂഷയും ഉൾെപ്പടെ 63 വർഷത്തെ അജപാലന ശുശ്രൂഷയിലൂടെ മലങ്കര സഭയിൽ പ്രഥമഗണനീയനായ ഇടയ ശ്രേഷ്ഠനായി. സൂക്ഷ്മമായ ദീർഘവീക്ഷണവും പ്രായോഗികതയും ഊഷ്മള സൗഹൃദവും ക്രൈസ്തവ സഭകളിൽ അദ്ദേഹത്തെ ആദരണീയ വ്യക്തിത്വമാക്കി മാറ്റി. സഭകൾ തമ്മിലുള്ള തർക്കങ്ങളിൽ പലപ്പോഴും മധ്യസ്ഥൻെറ റോൾ വഹിച്ചു. വിശാല എക്യുമെനിസത്തിൻെറ വക്താവായും ശ്രദ്ധ നേടി. നാഷനൽ കൗൺസിൽ ഓഫ് ചർച്ചസിൻെറ അധ്യക്ഷനായും കാസയുടെ അധ്യക്ഷനായും നേതൃത്വം നൽകി. മഹാരാഷ്ട്രയിലെ ലാത്തുർ, ഗുജറാത്ത്, ആന്ധ്ര, ഒഡിഷ, വെസ്റ്റ് ബംഗാൾ എന്നിവടങ്ങളിലെ ഭൂകമ്പ-പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. നാഗാലാൻഡ്, മണിപ്പൂർ, ഈസ്റ്റ് ടിമോർ, സംഘർഷമേഖലകളിൽ പീസ് മിഷനിൽ അംഗമായി സമാധാന ശ്രമങ്ങളിൽ പങ്കുചേർന്നു. യു.എൻ അസംബ്ലി ഹാളിൽ നടന്ന ലോക മതനേതാക്കളുടെ സമ്മേളനത്തിൽ സംസാരിച്ചു. അദ്ദേഹത്തിൻെറ 63 വർഷത്തെ അജപാലന ശുശ്രൂഷ മാർത്തോമ സഭയുടെ സമഗ്ര വളർച്ചയുടെയും സാമൂഹിക മാറ്റത്തിൻെറയും കാലം അടയാളപ്പെടുത്തി. ട്രാൻസ്ജെൻഡറുകൾക്കായി മാരാമൺ കൺെവൻഷൻ വേദി തുറന്നുനൽകിയതും സ്ത്രീകൾക്കുകൂടി രാത്രിയോഗത്തിൽ പങ്കെടുക്കാൻ കൺെവൻഷൻെറ വൈകീട്ടത്തെ യോഗസമയം ക്രമീകരിച്ചതും ജോസഫ് മാർത്തോമയുടെ പരിഷ്കാരങ്ങളായിരുന്നു. കാലാവസ്ഥ മാറ്റത്തെപ്പറ്റിയും പ്രകൃതി ദുരന്തങ്ങളെപ്പറ്റിയും സഭയുടെ മുഖപത്രമായ മലങ്കര സഭ താരകയിലൂടെ നിരന്തരം പ്രബോധനം നൽകിയിരുന്നു. പലപ്പോഴും ഇതിന് കൽപനകളും പുറപ്പെടുവിച്ചു. ജോസഫ് മാർത്തോമയുടെ വിയോഗേത്താടെ മലങ്കരസഭ ചരിത്രത്തിലെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. ബിനു ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story