Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൃക്കോതമംഗലം അപകടം:...

തൃക്കോതമംഗലം അപകടം: കാറിെൻറ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് നിഗമനം

text_fields
bookmark_border
തൃക്കോതമംഗലം അപകടം: കാറിൻെറ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് നിഗമനം കോട്ടയം: പുതുപ്പള്ളി തൃക്കോതമംഗലത്ത് നാലുപേരുടെ ജീവനെടുത്ത അപകടത്തിന് കാരണം കാറിൻെറ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് നിഗമനം. ഇടതുവശത്തുകൂടി വന്ന കാർ വളവിലെത്തിയപ്പോൾ തിരിയാതെ വലതുവശത്തേക്ക് നീങ്ങുന്നത് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, നിയന്ത്രണം നഷ്ടപ്പെടാനിടയായ സാഹചര്യം വ്യക്തമല്ല. ആർ.ടി.ഒ ടോജോ എം. തോമസിൻെറ നേതൃത്വത്തിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്മൻെറ് വിഭാഗം അപകടസ്ഥലം സന്ദർശിച്ചു. ഇടതുവശം ചേർന്ന് വന്ന വാഹനം വളവിലെത്തിയപ്പോൾ വലതുവശത്തേക്ക് നീങ്ങി കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. കാറിൻെറ മുൻഭാഗം ബസിനടിയിലേക്ക്  ഇടിച്ചുകയറി. ബസ് പിറകോട്ടെടുത്ത് കാർ നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജിൻസാണ് കാർ ഓടിച്ചിരുന്നത്. അപകടസമയത്ത് മഴ ഉണ്ടായിരുന്നില്ല. എന്നാൽ, നേരത്തേ പെയ്ത മഴയിൽ റോഡിൽ വെള്ളമുണ്ടായിരുന്നു. വെള്ളത്തിൽ തെന്നി കാറിൻെറ നിയന്ത്രണം നഷ്ടമായതാകാം. ഇടതുവശത്ത് റോഡിലെ വിള്ളൽ കണ്ട് കുഴി ആണെന്ന് കരുതി വെട്ടിച്ചതുമാകാം. കാർ ബ്രേക്ക് ചെയ്യാൻ ശ്രമിച്ചതിൻെറ അടയാളങ്ങൾ റോഡിൽ കണ്ടെത്താനായിട്ടില്ല. വാഹനത്തിൻെറ നിയന്ത്രണം നഷ്ടമായെന്നാണ് ഇത് സൂചന നൽകുന്നത്. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഓടിനടന്നതിനാൽ ജിൻസ് ഉറങ്ങിപ്പോയതാണോ എന്നും സംശയമുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിെട ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, കാറിന് മുന്നിൽ മറ്റുവാഹനങ്ങൾ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന ബൈക്ക് കടന്നുപോവുകയും ചെയ്തിരുന്നു. കാറിൻെറ മീറ്ററടക്കം തകർന്നതിനാൽ വാഹനം വേഗത്തിലായിരുന്നോ എന്നറിയാൻ കഴിഞ്ഞിട്ടില്ല. കഞ്ഞിക്കുഴി മാഗ്മ ഫിന്‍കോര്‍പ് ജീവനക്കാരനായ ജിൻസിൻെറ സഹപ്രവർത്തകനായ തിരുനക്കര സ്വദേശിയുടേതാണ് അപകടത്തിൽപെട്ട കാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story