Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായും ജോസും...

പാലായും ജോസും ചർച്ചയാകും; എൻ.സി.പി സംസ്ഥാന ഭാരവാഹിയോഗം ഇന്ന്

text_fields
bookmark_border
കോട്ടയം: ജോസ്.കെ.മാണിയുടെ ഇടത്പ്രവേശനവും പാലായും നീറുന്നചർച്ചയായിരിക്കെ, എൻ.സി.പി സംസ്ഥാന ഭാരവാഹിയോഗം വെള്ളിയാഴ്ച കൊച്ചിയിൽ. പാലായെ ചൊല്ലി പാർട്ടിയിൽ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് നിർണാകയയോഗം. തദേശെതരഞ്ഞെടുപ്പാണ് അജണ്ടയെന്ന് പാർട്ടി നേതൃത്വം വിശദീകരിക്കുേമ്പാഴും ജോസിൻെറ വരവ് മാണി.സി.കാപ്പനെ അനുകൂലിക്കുന്നവർ ഉയർത്തുമെന്നാണ് വിവരം. നിയമസഭ സീറ്റിനെക്കുറിച്ച് എൽ.ഡി.എഫിൽ ചർച്ചയൊന്നും ആരംഭിച്ചിട്ടില്ലെന്നിരിക്കെ, ഇപ്പോൾ ഏതിർപ്പ്  ഉയർത്തേണ്ടതില്ലെന്നാണ് സംസ്ഥാനപ്രസിഡൻറ് ടി.പി.പീതാംബരൻെറ നിലപാട്. സീറ്റ് ചർച്ചയാകുന്നതിനുമുമ്പ് വിവാദം ഉയർത്തുന്നത് ശരിയല്ല. ഇത് മണ്ഡലവികസനത്തെയടക്കം ബാധിക്കും. പാർട്ടി വിജയിച്ച സീറ്റ് വിട്ടുെകാടുക്കില്ലെന്നും അദേഹം ആവർത്തിക്കുന്നു. എന്നാൽ കാപ്പൻ അനുകൂലികൾ ഇത് തള്ളുകയാണ്. സീറ്റ് കൈമാറാനുള്ള നീക്കത്തിൽ പാർട്ടിയുടെ ആശങ്ക എൽ.ഡി.എഫ് നേതൃത്വത്തെയും സി.പി.എമ്മിനെയും അറിയിക്കണമെന്നാണ് ഇവരുടെ ആവശ്യം. പാലാ ബലികഴിച്ച് മുന്നണിയിൽ തുടരേണ്ടതില്ലെന്ന വാദവും ഇവർ ഉയർത്തുന്നു. ഇതിനുവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രനും സംസ്ഥാനപ്രസിഡൻറ് ടി.പി.പീതാംബരനും മുന്നണിമാറ്റത്തെ എതിർക്കുകയാണ്. സി.പി.എം മറ്റൊരുനിർദേശം മുന്നോട്ടുവെച്ചാൽ അംഗീകരിക്കേണ്ടിവരുമെന്ന സൂചന നൽകുന്ന ഇവർ ജോസിൻെറ വരവ് മറ്റൊരുസീറ്റിങ് സീറ്റായ കുട്ടനാട്ടിൽ  ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്നും പാർട്ടി നിലപാട് അംഗീകരിക്കുമെന്നും വ്യക്തമാക്കി മാണി.സി.കാപ്പൻ രംഗതെത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻെറ ഇടപെടലിനെതുടർന്നാണെന്ന സൂചനകളും പുറത്തുവന്നു. കഴിഞ്ഞ ദിവസം കാപ്പെന വിളിച്ച പിണറായി വിജയൻ സീറ്റ് അടക്കമുള്ള വിഷയങ്ങൾ അടുത്തഘട്ടത്തിൽ ചർച്ചചെയ്യാമെന്ന് ഉറപ്പുനൽകി. ഇതോടെയാണ് നിലപാട് മയപ്പെടുത്തി കാപ്പൻ രംഗതെത്തിയത്. ഇതിനിടയിലും സീറ്റിൽ വിട്ടുവീഴ്ചയിെല്ലന്നാണ് അടുപ്പക്കാരെ കാപ്പൻ അറിയിച്ചിരിക്കുന്നത്. ശരത്പവാറിൻെറ ഇടപെടലിലൂടെ സീറ്റ് നിലനിർത്താനുള്ള ശ്രമങ്ങളും അദേഹം നടത്തുന്നുണ്ട്. പാലാ ഭിന്നതക്കൊപ്പം മന്ത്രി എ.കെ.ശശീന്ദ്രനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നേക്കും. ശശീന്ദ്രൻെറ മന്ത്രിപദവിെകാണ്ട് പാർട്ടിക്ക് ഗുണം ലഭിക്കുന്നില്ലെന്നും സിപി.എമ്മിൻെറ പാവയാകുന്നുവെന്നുമുള്ള ആക്ഷേപങ്ങളാകും മറുവിഭാഗം ഉയർത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story