Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2020 11:58 PM GMT Updated On
date_range 15 Oct 2020 11:58 PM GMTഅക്രമങ്ങളിലൂടെ പാത്രിയാര്‍ക്കീസ് വിഭാഗം പ്രതിസന്ധി സൃഷ്ടിക്കുന്നു - ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്
text_fieldsbookmark_border
കോട്ടയം: കോടതിവിധിയിലൂടെ മലങ്കരസഭ ഭരണഘടന നടപ്പാക്കിയ പള്ളികളില്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ട് പാത്രിയാര്‍ക്കീസ് വിഭാഗം പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കാതോലിക്ക ബാവയുടെ അസിസ്റ്റൻറും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. എറണാകുളം ജില്ലയിലെ കാക്കൂര്‍ ആട്ടിന്‍കുന്ന് സൻെറ് മേരീസ് പള്ളിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ ഉദാഹരണമാണ്. എട്ടുമാസം മുമ്പ് കോടതിവിധിയിലൂടെ ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടന പൂര്‍ണമായി നടപ്പാക്കിയ ദേവാലയമാണിത്. കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച സെമിത്തേരിയെ സംബന്ധിക്കുന്ന ഓര്‍ഡിനൻസിന് വിധേയപ്പെട്ടാണ് അവിടെ സംസ്കാരങ്ങള്‍ നടക്കുന്നത്. മൃതദേഹം സംസ്കരിക്കുന്നതിന് ഒരു തടസ്സവും സൃഷ്ടിച്ചിട്ടില്ല. എന്നിട്ടും സെമിത്തേരിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല എന്ന വ്യാജ ആരോപണം ഉന്നയിച്ച് പള്ളിമതില് പൊളിച്ച് അനധികൃതമായി വഴിയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പാത്രിയാര്‍ക്കീസ് വിഭാഗം. കോടതിവിലക്ക് ലംഘിച്ച് സംഘര്‍ഷം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കണം. വ്യാജ ഫേസ്ബുക്ക് പേജുകളിലൂടെയും വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെയും നടത്തുന്ന അപവാദ പ്രചാരണങ്ങളും അസത്യപ്രചാരണങ്ങളും വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. മലങ്കരസഭ തലവൻെറ ലെറ്റര്‍ ഹെഡും സീലും വ്യാജമായി നിര്‍മിച്ച് വ്യാജരേഖകള്‍ ചമക്കുന്നതും സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടിൻെറ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്തകള്‍ പരത്തുന്നതും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ ശ്രമത്തിൻെറ ഭാഗമാണെന്നും മാര്‍ സേവേറിയോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story