Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 11:58 PM GMT Updated On
date_range 14 Oct 2020 11:58 PM GMTനയിച്ച് ജോസ് കെ. മാണി; രണ്ടില നിർണായകമാകും
text_fieldsbookmark_border
കോട്ടയം: ഇടതുമുന്നണി പ്രവേശനപ്രഖ്യാപനത്തിന്, ഒപ്പമുള്ള എം.പിെയയും എം.എൽ.എമാെരയും ചേർത്തുനിർത്തിയെങ്കിലും അണിയറ ചർച്ചകളെല്ലാം ജോസ് കെ. മാണി നേരിട്ട്. എൽ.ഡി.എഫെന്ന തീരുമാനവും ഏറക്കുറെ അദ്ദേഹത്തിേൻറതുതന്നെ. യു.ഡി.എഫിൽനിന്ന് പുറത്താക്കിയതിനുപിന്നാലെ സി.പി.എം നേതാക്കളുമായി ജോസ് കെ. മാണി ആശയവിനിമയം ആരംഭിച്ചിരുന്നു. ചർച്ചകളിൽ സീറ്റുകളിലടക്കം അനുഭാവനിലപാട് സ്വീകരിക്കുകയും സി.പി.ഐയുെട എതിർപ്പ് മയപ്പെടുത്താമെന്ന് സി.പി.എം ഉറപ്പുനൽകുകയും ചെയ്തതോടെ ഇടത്തേക്ക് ചായാൻ ജോസ് തീരുമാനിക്കുകയായിരുന്നു. ഇടത് ബന്ധത്തിനെതിരെ പാർട്ടിയിൽ അപസ്വരങ്ങൾ ഉയർന്നപ്പോഴും അതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു നിലപാട്. പല ഘട്ടങ്ങളിലായി പാർട്ടിയിേലക്ക് വന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് -ഇതായിരുന്നു പലപ്പോഴുമുള്ള വിശദീകരണം. അണികളെല്ലാം ഒപ്പമുണ്ടാകുമെന്ന ഉറച്ച വിശ്വാസവും ആവർത്തിച്ചു. രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച ഘട്ടത്തിൽ ഈ വിശ്വാസം തെറ്റിയിട്ടിെല്ലന്ന് തെളിയിക്കാനും അദ്ദേഹത്തിനായി. എങ്കിലും വെല്ലുവിളികളാണ് മുന്നിലേറെ. യു.ഡി.എഫ് കോട്ടയായ കോട്ടയത്തുനിന്ന് വിജയിച്ച തോമസ് ചാഴികാടനും എം.എൽ.എമാരായ റോഷി അഗസ്റ്റിനും എൻ. ജയരാജിനും ഇടതുബന്ധത്തിൽ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും മാണി പാരമ്പര്യത്തിനൊപ്പം നിലയുറപ്പിക്കാനായിരുന്നു തീരുമാനം. ഒപ്പം നിൽക്കുന്ന രണ്ടാംനിര നേതാക്കളിൽനിന്ന് ജയരാജിനടക്കം കടുത്ത സമ്മർദമാണ് നേരിടേണ്ടിവന്നത്. ആ ഘട്ടത്തിൽ ഭാവി എന്തായാലും തള്ളിപ്പറയുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന് വിശദീകരിച്ച് ജോസിനൊപ്പം ഉറച്ചുനിന്നു. കാഞ്ഞിരപ്പള്ളി സീറ്റടക്കം ഉറപ്പാക്കി ജോസ് കെ. മാണി ൈകവിടില്ലെന്ന സൂചനകളും നൽകി. ജോസ് 'വാങ്ങി' നൽകിയ കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിച്ച ചാഴികാടന് മറ്റൊന്ന് ചിന്തിക്കാനും കഴിയുമായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോെട നിലപാട് ഉടൻ പ്രഖ്യാപിക്കണമെന്ന് സി.പി.എമ്മിൽനിന്ന് സമ്മർദം ഉണ്ടാെയങ്കിലും ചിഹ്നത്തിൽ തീരുമാനമായിട്ടാകാമെന്നാണ് ജോസ് അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം വീണ്ടും 'രണ്ടില' ചിഹ്നവുമായി ബന്ധപ്പെട്ട വിധിക്കുള്ള സ്റ്റേ നീട്ടിയതോടെ ഇനി വൈകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഒടുവിൽ എം.എൽ.എമാരുടെയും എം.പിയുടെയും സൗകര്യം കണക്കിലെടുത്ത് ബുധനാഴ്ച പ്രഖ്യാപനം. ഇടതുമുന്നണി പ്രവേശനത്തിന് തടസ്സങ്ങളില്ലെങ്കിലും ചിഹ്നമെന്ന െവല്ലുവിളി ഇനി ഇവർക്ക് മറികടക്കേണ്ടിവരും. പുതിയ മേച്ചിൽപുറത്തിൽ പരമ്പരാഗത വോട്ടർമാരെ സ്വാധീനിക്കാൻ 'രണ്ടില'ക്കുള്ള പ്രാധാന്യം വലുതാണെന്ന് ഇവർ വിലയിരുത്തുന്നുണ്ട്. സി.പി.എമ്മും രണ്ടില നിർണായകമാണെന്നാണ് കരുതുന്നത്. ചിഹ്നക്കേസിൽ 19ന് ഹൈകോടതിയിൽ വാദം നടക്കും. ചിഹ്നം ജോസ് കെ. മാണിക്ക് ലഭിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ കോൺഗ്രസിനുമുണ്ട്. അതേസമയം, ജോസ് പോയതോടെ മത്സരിക്കാൻ തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റ് ലഭിക്കുന്നതിൻെറ ആഹ്ലാദത്തിലാണ് മധ്യകേരളത്തിലെ കോൺഗ്രസ് നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story