Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്നും ജോസഫ്;...

അന്നും ജോസഫ്; പിതാവിെൻറ പാതയിൽ ജോസ് കെ. മാണി

text_fields
bookmark_border
അന്നും ജോസഫ്; പിതാവിൻെറ പാതയിൽ ജോസ് കെ. മാണി കോട്ടയം: മുഖ്യമന്ത്രി മോഹവുമായി ഇടത്തേക്ക് ചായാനുള്ള കെ.എം. മാണിയുടെ നീക്കങ്ങൾക്ക് ഒരിക്കൽ തടയിട്ട ജോസ് കെ. മാണി, ഏഴുവർഷത്തിനുശേഷം ചെങ്കൊടി പാളയത്തിേലക്ക് എത്തുേമ്പാൾ ആവർത്തിക്കുന്നത് ചരിത്രം. 1979ല്‍ പി.ജെ. ജോസഫുമായി പിരിഞ്ഞ് ഇടതുമുന്നണിയിലെത്തിയ പിതാവ് കെ.എം. മാണിയുടെ പാത പിന്തുടര്‍ന്നാണ് നാല് പതിറ്റാണ്ടിനിപ്പുറം ജോസ് കെ. മാണിയും ഇടതുചേരിയിലേക്ക് എത്തുന്നത്. രണ്ടു സമയത്തും 'വില്ലൻ' ജോസഫ്. ജോസഫ് ഗ്രൂപ് പ്രതിനിധിയായിരുന്ന ടി.എസ്. ജോണിനെ പി.കെ.വി മന്ത്രിസഭയിൽനിന്ന് പുറത്താക്കാത്തതിൽ പ്രതിഷേധിച്ചാണ് 1979 നവംബർ 14ന് കെ.എം. മാണി സി.പി.എമ്മിനൊപ്പം ചേരുന്നത്. രണ്ടുവർഷത്തിനുശേഷം പിരിഞ്ഞ ഈ കൂട്ടുകെട്ട് ജോസ് കെ. മാണിയിലൂടെ ആവർത്തിക്കുേമ്പാഴും എതിർഭാഗത്ത് ജോസഫുണ്ട്. ഒപ്പം ബാർ കോഴയിൽ ആരംഭിച്ച കോൺഗ്രസിനോടുള്ള മാനസിക അകൽച്ചയും. ബാർ കോഴക്കേസ് വഷളാക്കിയത് കോൺഗ്രസിലെയൊരു വിഭാഗമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും മാണിവിഭാഗം പലതവണ വ്യക്തമാക്കി. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അമിത താൽപര്യം കാട്ടിയെന്ന ആക്ഷേപവും ശക്തമായിരുന്നു. ഇതിൻെറ തുടർച്ചയായാണ് 2016 ആഗസ്റ്റ് ഏഴിന് കേരള കോൺഗ്രസ് (എം) യു.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വതന്ത്രനിലപാട് സ്വീകരിച്ചത്. 'സ്വതന്ത്രകാലത്ത്' കോട്ടയം ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ മാണിവിഭാഗം ഭരണം പിടിച്ചത് ഇരുപക്ഷത്തെയും കൂടുതൽ അകറ്റി. രണ്ടുവർഷത്തിനുശേഷം ജോസിന് രാജ്യസഭാ സീറ്റ് നൽകി ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയെ യു.ഡി.എഫിൽ എത്തിച്ചെങ്കിലും മുറിപ്പാടുകൾ ഇരുമനസ്സിലും അവശേഷിച്ചു. പാലാ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ ചിഹ്നപ്രശ്നത്തിലടക്കം കോൺഗ്രസ് ജോസഫിനൊപ്പമാണെന്ന വികാരം പാർട്ടിയിൽ ശക്തമായി. പാലാ തോൽവി അന്വേഷിക്കണമെന്ന ആവശ്യം യു.ഡി.എഫ് നേതൃത്വം പരിഗണിക്കാതിരുന്നതും ഇവരെ പ്രകോപിപ്പിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഒഴിയണമെന്ന കോൺഗ്രസിൻെറയും യു.ഡി.എഫ് നേതൃത്വത്തിൻെറയും ആവശ്യം തള്ളിയായിരുന്നു ജോസ് വിഭാഗത്തിൻെറ മറുപടി. വിട്ടുവീഴ്ച സീറ്റ് വിഭജനത്തിലടക്കം പിന്തള്ളപ്പെടാൻ ഇടയാക്കുമെന്ന ചിന്തയായിരുന്നു കടുത്ത നിലപാടിന് പിന്നിൽ. രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ സംശയത്തോടെ കണ്ട ഇവർ ജോസഫിന് പിന്നിൽ ഒതുങ്ങേണ്ടിവരുമെന്ന ആശങ്കയിലുമായി. നിയമസഭയിൽ ജോസിനൊപ്പം നിന്ന എം.എൽ.എമാർക്ക് സംസാരിക്കാൻ ജോസഫ് അവസരം നിഷേധിക്കുന്നുവെന്ന് കാട്ടി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടും മൗനമായിരുന്നു മറുപടി. ഇതോടെ വരുന്ന തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകളിലെ സീറ്റ് ചർച്ചകളിലും കോൺഗ്രസിൻെറ സമീപനം ഇതാകുമെന്ന് ഉറപ്പിച്ച ജോസ് കെ. മാണി ഇടതെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇതിനിടെ, കേരളയാത്ര, പാലാ ഉപെതരഞ്ഞെടുപ്പ്, കോട്ടയം ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം, പാർട്ടി നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കം എന്നിവ അടുക്കാൻ കഴിയാത്തവിധം ജോസ്-ജോസഫ് വിഭാഗങ്ങളെ അകറ്റി. ജോസ് കെ. മാണി നയിച്ച കേരളയാത്രക്കെതിരായ പി.ജെ. ജോസഫിൻെറ പരസ്യപ്രതികരണം ഇരുവരുടെയും ബന്ധത്തിൽ വ്യക്തിപരമായും വലിയ വിള്ളൽ തീർത്തിരുന്നു. എബി തോമസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story