Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ് െക. മാണിയുടെ...

ജോസ് െക. മാണിയുടെ ഇടതു പ്രവേശനം: എൻ.സി.പിയിൽ ഭിന്നത രൂക്ഷം

text_fields
bookmark_border
കോട്ടയം: പാലാ സീറ്റിൻെറ പേരിൽ എൻ.സി.പിയിൽ ഭിന്നത രൂക്ഷം. പാലാ സി.പി.എം ബലമായി പിടിച്ചെടുത്താൽ യു.ഡി.എഫിൽ ചേരുമെന്ന് ഒരുവിഭാഗം മുന്നറിയിപ്പ് നൽകിയതോടെയാണ് നേതൃനിരയിൽ ഭിന്നത പ്രകടമായത്. പാലാെയച്ചൊല്ലി മാണി സി. കാപ്പൻ നടത്തിയ പ്രസ്താവന അതിരുകടന്നതായെന്നും ഇതിൻെറ പേരിൽ മുന്നണി വിടാനൊന്നും തങ്ങൾ തയാറല്ലെന്നും ചില സീനിയർ നേതാക്കൾ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച്  പ്രസ്താവന നടത്തിയവർ മാത്രമാകും യു.ഡി.എഫിനൊപ്പം പോവുകയെന്നും പാർട്ടിയിലെ പ്രബല വിഭാഗം ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയിൽ നാലുസീറ്റിൽ പാലാ അടക്കം മൂന്നിടത്ത് എൻ.സി.പി ജയിച്ചിരുന്നു. ജോസ് െക. മാണിയുടെ ഇടതുപ്രവേശനത്തോടെ കുട്ടനാട്ടിൽ ജയസാധ്യത ഇരട്ടിയാകുമെന്നും രണ്ടുസീറ്റ് ഉറപ്പാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫിനൊപ്പം നിന്നാൽപോലും പാലാ എൻ.സി.പിക്ക് കിട്ടുമെന്ന് എന്ത് ഉറപ്പാണെന്നും അവർ ചോദിക്കുന്നു. ഈ സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്തിയ ശേഷമേ നിലപാട് കടുപ്പിക്കാവൂവെന്നും നേതൃത്വം കാപ്പനെ അറിയിച്ചു. ഇടതുമുന്നണിക്കെതിരെ കലാപക്കൊടി ഉയർത്തിയതിനെയും നേതൃത്വം നിശിതമായി വിമർശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന ഭാരവാഹി യോഗം സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും നിർണായക തീരുമാനങ്ങളിലേക്ക് കടക്കില്ല. ജോസ് കെ. മാണി മുന്നണിയുടെ ഭാഗമായശേഷം മാത്രം മറ്റ് കാര്യങ്ങൾ ആലോചിച്ചാല്‍ മതിയെന്നാണ് എ.െക. ശശീന്ദ്രന്‍ വിഭാഗത്തിൻെറ നിലപാട്. ജോസ് പക്ഷം വരുന്നതോടെ പാലായുടെ കാര്യം എൻ.സി.പി ഉയര്‍ത്തും. അതുവരെ പരസ്യചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാണ് പ്രബലവിഭാഗത്തിൻെറ നിലപാട്. എന്നാൽ, മറുവിഭാഗം തൃപ്തരല്ല. ഒരുവിഭാഗം യു.ഡി.എഫിലേക്ക് പോയാലും അത്ഭുതപ്പെടേണ്ടതില്ല. ചർച്ചകൾ ഈവഴിക്കും സജീവമാണ്. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story