Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമറിയപ്പള്ളിയിലെ...

മറിയപ്പള്ളിയിലെ മൃതദേഹം ജിഷ്ണുവിേൻറത്; ഡി.എൻ.എയിൽ സ്ഥിരീകരണം

text_fields
bookmark_border
കോട്ടയം: മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹം ജിഷ്ണുവിേൻറത്. ഡി.എൻ.എ പരിശോധനയിലാണ് സാഹിത്യസഹകരണ പ്രവർത്തക സംഘത്തിൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം വെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസിേൻറതാണെന്ന് (23) സ്ഥിരീകരിച്ചത്. കുമരകം ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്ന വെളുത്തേടത്ത് ചിറയിൽ ജിഷ്ണു ഹരിദാസിനെ ജൂൺ മൂന്നിനാണ് കാണാതായത്. രാവിലെ എട്ടിന് ജിഷ്ണു ബാറിലേക്കു പോകാനായി വീട്ടിൽ നിന്നുമിറങ്ങി. എന്നാൽ, ബാറിലെത്തിയില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫുമായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ, ജൂൺ 26ന് മറിയപ്പള്ളിയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തി. മൃതദേഹം അഴുകി അസ്ഥികൂടമായതിനാൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഇവിടെ നിന്നു ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അസ്ഥികൂടം ജിഷ്ണു ഹരിദാസിേൻറതാണ് എന്ന നിഗമനത്തിൽ ചിങ്ങവനം പൊലീസ് എത്തി. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി. ജിഷ്ണുവിൻെറ മൊബൈൽ ഫോണും സിം കാർഡും ഇവർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, അസ്ഥികൂടത്തിൽ ജിഷ്ണുവിൻെറ കഴുത്തിൽ കിടന്ന നാലു പവനോളം തൂക്കമുള്ള മാല കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് കൂടാതെ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗും കണ്ടെത്തിയിട്ടില്ല. അസ്ഥികൂടത്തിൽ കണ്ടെത്തിയ ജീൻസ് ജിഷ്ണുവിേൻറതല്ലെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. ഇതോടെ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. അസ്ഥികൂടത്തിലെ ഡി.എൻ.എ സാമ്പിളും ജിഷ്ണുവിൻെറ പിതാവിൽനിന്ന് ലഭിച്ച ഡി.എൻ.എ സാമ്പിളും ശേഖരിച്ചാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇതിൻെറ ഫലം ചിങ്ങവനം പൊലീസിന് ലഭിച്ചത്. ഡി.എൻ.എ പരിശോധനഫലം ലഭിച്ച സാഹചര്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ബിൻസ് ജോസഫ് പറഞ്ഞു. നിലവിൽ മൃതദേഹാവശിഷ്ടങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിഷ്ണു തൂങ്ങി മരിച്ചതാണന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story