Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷീരകര്‍ഷകന്‍...

ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവം: െക.എസ്.ഇ.ബിക്ക് ഗുരുതരവീഴ്ചയെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്

text_fields
bookmark_border
കോട്ടയം: വൈക്കത്ത് ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ െക.എസ്.ഇ.ബിക്ക് ഗുരുതരവീഴ്ചയെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നടത്തിയ പ്രാഥമിക തെളിവെടുപ്പിലാണ് വീഴ്ച കണ്ടെത്തിയത്. തരിശുപാടത്ത് മാസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതികമ്പി നീക്കാനോ പുനഃസ്ഥാപിക്കാനോ ഇടപെടലുണ്ടായില്ല. നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ലൈനില്‍ വൈദ്യുതി കണക്ഷനില്ലെന്നുപറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറിയത് ഗുരുതരവീഴ്ചയാണെന്നും ഇവർ കണ്ടെത്തി. അന്വേഷണം തുടരുകയാണെന്നും പരിസരവാസികളുടെ മൊഴിയടക്കം ശേഖരിച്ചശേഷം സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും കോട്ടയം ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജയിംസ്കുട്ടി തോമസ് പറഞ്ഞു. മൂന്നുമാസമായി പൊട്ടിക്കിടന്ന ൈവദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ഉദയനാപുരം പടിഞ്ഞാറെക്കര രാഹുൽനിവാസിൽ കെ.വി. രാജുവാണ് (48) മരിച്ചത്. പുല്ലുചെത്താൻ വീടിനോടുചേർന്ന കരിപ്പായി പാടത്ത് പോയ രാജുവിന് പൊട്ടിക്കിടന്ന കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ച ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ പൊട്ടിവീണ ലൈനും ഇതിനോട് േചർന്ന പോസ്റ്റും ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് കത്തും നൽകി. കുമരകം, ൈവക്കം മേഖലകളിൽ സമാനതരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാമെന്ന മുന്നറിയിപ്പും ഇവർ നൽകിയിട്ടുണ്ട്. വയൽമേഖലകളിൽ പലയിടങ്ങളിലും വൈദ്യുതിത്തൂണും കമ്പികളും കാലപ്പഴക്കത്താൽ ജീർണിച്ചനിലയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story