Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 11:59 PM GMT Updated On
date_range 1 Oct 2020 11:59 PM GMTകോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാറി സംസ്കരിക്കാൻ എത്തിച്ചു
text_fieldsbookmark_border
പത്തനംതിട്ട: കോവിഡ് ബാധിതയുടെ മൃതദേഹം വിലാസം മാറി സംസ്‌കരിക്കാന്‍ എത്തിച്ചത് വിവാദത്തില്‍. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച കോന്നി കുറ്റിക്കാട്ടില്‍ ചിന്നമ്മ ദാനിയേലിൻെറ (81) മൃതദേഹമാണ് വിലാസം തെറ്റി എഴുമറ്റൂര്‍ - ചാലാപ്പള്ളിയിലേക്ക് സംസ്‌കരിക്കാന്‍ കൊണ്ടുപോയത്. ചാലാപ്പള്ളി തെയ്‌വേലില്‍ പി.പി. പുരുഷോത്തമന്‍ (82) കോവിഡ് ബാധിച്ച് വ്യാഴാഴ്ച രാവിലെ എട്ടിന് ആശുപത്രിയില്‍ മരിച്ചിരുന്നു. ഉച്ചക്ക് രണ്ടിന് സംസ്‌കാരവും ക്രമീകരിച്ചിരുന്നു. ചിന്നമ്മ ദാനിയേലിൻെറ മൃതദേഹം ചാലാപ്പള്ളിയിെല പുരുഷോത്തമൻെറ വീട്ടുപടിക്കല്‍ എത്തിച്ചപ്പോഴാണ് അവിടെ കാത്തുനിന്ന എഴുമറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർക്ക് അബദ്ധം മനസ്സിലായത്. തുടര്‍ന്ന്, മൃതദേഹം ജില്ല ആശുപത്രിയിലേക്ക് തിരിച്ചയച്ചു. അവിടെ നിന്ന് മൃതദേഹം ആംബുലന്‍സില്‍ കോന്നിയിലേക്കയച്ചു. മറ്റൊരു ആംബുലന്‍സില്‍ പുരുഷോത്തമൻെറ മൃതദേഹം ചാലാപ്പള്ളിയിലേക്ക് കൊണ്ടുവരുകയും ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാലാണ് ആംബുലന്‍സില്‍നിന്ന് മൃതശരീരം ഇറക്കുന്നതിനുമുമ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പരിശോധിച്ചത്. ആംബുലന്‍സ് ഡ്രൈവറുടെ മൊബൈല്‍ ഫോണിൽ വാട്സ്ആപ് സന്ദേശമായാണ് വിലാസം നല്‍കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രണ്ടിന് ചാലാപ്പള്ളിയില്‍ സംസ്‌കാരം തീരുമാനിച്ചിരുന്നതിനാല്‍ പുരുഷോത്തമൻെറ മൃതദേഹം നല്‍കിയശേഷം കോന്നിയിലേക്ക് കൊണ്ടുപോകാനാണ് ക്രമീകരിച്ചതെന്ന് ആശുപത്രിയിലെ കോവിഡ് പ്രോട്ടോകോള്‍ ഓഫിസര്‍ പറഞ്ഞു. കോവിഡ് ബാധിതയായതിനാല്‍ ഡ്രൈവറെക്കൂടാതെ ഒരാള്‍ മാത്രമേ പി.പി.ഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നാണ് ചട്ടം. ആംബുലന്‍സുകളുടെ ദൗര്‍ലഭ്യവും പിശകുപറ്റാന്‍ കാരണമായി. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ആംബുലന്‍സും തകരാറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story