Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:59 PM GMT Updated On
date_range 29 Sep 2020 11:59 PM GMTപരിസ്ഥിതി ലോല പ്രദേശം: ഉത്തരവ് പിൻവലിക്കണം -ആേൻറാ ആൻറണി എം.പി
text_fieldsbookmark_border
പത്തനംതിട്ട: പെരിയാർ ടൈഗർ റിസർവ് ഫോറസ്റ്റിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ടുള്ള സംസ്ഥാന സർക്കാറിൻെറ ഉത്തരവ് പിൻവലിക്കണമെന്ന് ആേൻറാ ആൻറണി എം.പി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നൽകിയതായി എം.പി പറഞ്ഞു. വനം വന്യജീവി വകുപ്പ് 31.10.2019ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻെറ നിർദേശങ്ങൾക്ക് വിധേയമായി പെരിയാർ ടൈഗർ റിസർവ് ഫോറസ്റ്റിന് ചുറ്റുമുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളായ കോരുത്തോട്, മൂക്കൻപെട്ടി, പമ്പാവാലി, എയ്ഞ്ചൽ വാലി, കിസുമം, നാറാണംതോട്, അട്ടത്തോട്എന്നീ പ്രദേശങ്ങളിലെ വനപ്രദേശത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ജനവാസ മേഖലയെ ഉൾപ്പെടുത്തി പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കർഷക കുടുംബങ്ങളുടെ ജീവിതത്തെയാണ് ഉത്തരവ് ദോഷകരമായി ബാധിക്കുന്നത്. ജണ്ടയിട്ട വനം മാത്രം പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിൽ കൃഷി ചെയ്ത് ജീവിക്കുന്ന ആളുകളുടെ ജീവിതത്തെ വഴിമുട്ടിക്കുന്ന തീരുമാനം അടിയന്തരമായി പിൻവലിക്കണം. പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയാൽ ഇവിടെ പുതിയ റോഡുകൾ നിർമിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും കുഴൽക്കിണറുകൾ നിർമിക്കുന്നതിനും ചെറുകിട സംരംഭങ്ങൾ ഉൾപ്പെടെയുള്ള വികസന സംരംഭങ്ങൾ തുടങ്ങുന്നതിനും സാധ്യമല്ല. ടൈഗർ റിസർവിൻെറ ഹെഡ് ക്വാർട്ടേഴ്സ് ഉൾപ്പെടുന്ന തേക്കടി പോലെയുള്ള സംസ്ഥാന ഗവൺമൻെറിന് താൽപര്യമുള്ള പല പ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർഥാടനത്തെയും പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story