Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTമറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരാൻ നീക്കം ശക്തമാക്കി ജോസ് കെ. മാണി വിഭാഗം
text_fieldsbookmark_border
കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻെറ തീരുമാനം അനുകൂലമായതോടെ മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരാൻ നീക്കം ശക്തമാക്കി കേരള കോൺഗ്രസ് -എം ജോസ് വിഭാഗം. ഇതിന് പാർട്ടിയുടെ സീനിയർ നേതാക്കളെ ചെയർമാൻ ജോസ് കെ. മാണി ചുമതലപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് മുന്നണിപ്രവേശനം ഉണ്ടാകുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയ സാഹചര്യത്തിൽ പഞ്ചായത്ത് തലത്തിലും നീക്കങ്ങൾ സജീവമാക്കും. രണ്ടിലയിൽ മത്സരിച്ച് ജയിച്ചശേഷം ജോസഫിനൊപ്പം പോയ പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവരെ എങ്ങനെയും പുറത്തു ചാടിക്കാനാണ് ശ്രമം. പോയവർ തിരികെ വരണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടുകഴിഞ്ഞു. അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുള്ളതിനാൽ പലരും മറിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്. ജോസഫ് വിഭാഗത്തെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രവും ജോസ് വിഭാഗം പയറ്റുകയാണ്. അതിനിടെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിനെതിരെ ജോസഫ് വിഭാഗം ഡൽഹി ഹൈകോടതിയിൽ തടസ്സവാദം ഉന്നയിക്കാൻ തീരുമാനിച്ചതിനാൽ ജോസ് കെ. മാണിയും ബുധനാഴ്ച ഡൽഹിക്ക് പോയി. തെരഞ്ഞെടുപ്പ് കമീഷൻെറ ഉത്തരവ് തിരിച്ചടിയായതോടെ ജോസ് കെ. മാണിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പിന്നാലെ നിലപാട് മയപ്പെടുത്തി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളിയും രംഗത്ത് വന്നു. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും അനുനയ പാതയിലാണ്. ബുധനാഴ്ച ഡൽഹിക്ക് പോയ ജോസ് കെ. മാണി മടങ്ങിയെത്തിയശേഷം നേരിട്ട് ചർച്ച നടത്താനാണ് യു.ഡി.എഫ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story