Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയൂത്ത്കോൺഗ്രസ്...

യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷം; നേതാക്കളും എസ്.ഐയുമടക്കം ഒമ്പതുപേർക്ക് പരിക്ക്

text_fields
bookmark_border
കണ്ടാലറിയാവുന്ന 70 പേർക്കെതിരെ കേസ് കട്ടപ്പന: യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ കട്ടപ്പന ഡിവൈ.എസ്.പി ഓഫിസിലേക്ക് നടന്ന മാർച്ചിൽ സംഘർഷം. ലാത്തിയടിയേറ്റ് അഞ്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കും വണ്ടന്മേട് സി.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു മാധ്യമ പ്രവർത്തകനും പരിക്കേറ്റു. പ്രകോപിതരായ പ്രവർത്തകർ പൊലീസ് ജീപ്പിൻെറ ചില്ല് അടിച്ചുതകർത്തു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ജോബിൻ അയ്മനം, യൂത്ത് കോൺഗ്രസ് മുൻ പാർലമൻെറ് മണ്ഡലം പ്രസിഡൻറ് ബിജോ മാണി, കെ.കെ. രതീഷ്, ഗുണശേഖരൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. സംഘട്ടനത്തിൽ വണ്ടന്മേട് സി.ഐ നവാസ്, കട്ടപ്പന എസ്.ഐ സന്തോഷ് സജീവ്, തങ്കമണി എ.എസ്.ഐ ജേക്കബ്, കട്ടപ്പനയിലെ സിവിൽ പൊലീസ് ഓഫിസർ പ്രശാന്ത് എന്നിവർക്കാണ് പരിക്ക്. ലോക്കൽ ചാനൽ റിപ്പോർട്ടർ അഖിൽ ഫിലിപ്പിൻെറ കാൽവിരലുകൾക്ക് സംഘർഷത്തിനിടെ പരിക്കേറ്റു. കണ്ടാലറിയാവുന്ന 70 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ദുരൂഹത ആരോപിച്ച് ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ്‌ പാർട്ടി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച്‌ ടാക്സി സ്റ്റാൻഡിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡൻറ് മുകേഷ് മോഹനൻ അധ്യക്ഷത വഹിച്ചു. ജോയി വെട്ടിക്കുഴി, കെ.എസ്. അരുൺ, എ.പി. ഉസ്മാൻ, എം.എൻ. ഗോപി, ജോണി ചീരാംകുന്നേൽ, മനോജ്‌ മുരളി തുടങ്ങിയവർ സംസാരിച്ചു. ഇതിനുപിന്നാലെ പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റി ഓഫിസിലേക്ക് കടക്കാൻ ശ്രമിച്ചത്‌ പൊലീസ് തടയുന്നതിനിടെ കല്ലേറും മുട്ടയേറും ഉണ്ടായതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ചിത്രം: കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്‌ മാർച്ചിലുണ്ടായ സംഘർഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story