Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTസംരക്ഷണ ഭിത്തി ഒരുവർഷം തികയും മുമ്പ് അപകടാവസ്ഥയിൽ
text_fieldsbookmark_border
വടശ്ശേരിക്കര: മാമ്പാറ-മണിയാർ റോഡിൽ കക്കാട്ടാറിൻെറ തീരത്തു നിർമിച്ച സംരക്ഷണഭിത്തി ഒരുവർഷം തികയും മുമ്പ് അടിത്തട്ട് തകർന്ന് അപകടാവസ്ഥയിൽ. വെള്ളപ്പൊക്കത്തിലാണ് അടിത്തട്ട് തകർന്നത്. 2018ലെ വെള്ളപ്പൊക്കത്തിൽ മണിയാർ ഡാമിൻെറ തൊട്ടുതാഴെ വൻതോതിൽ കരയിടിഞ്ഞിരുന്നു. കാർബൊറാണ്ടം ജലവൈദ്യുതി പദ്ധതിയുടെ എതിർവശത്തുള്ള മാമ്പാറ റോഡ് 100 മീറ്ററോളം നീളത്തിൽ പ്രളയജലം കയറിയും മലയിടിഞ്ഞും കുത്തിയൊലിച്ച് പോയിരുന്നു. ഇവിടം പിന്നീട് അരക്കോടിയോളം ചെലവാക്കി റോക് ഫെൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടി സഞ്ചാരയോഗ്യമാക്കുകയായിരുന്നു. ഈ കൽക്കെട്ടിൻെറ അടിവശമാണ് കുത്തിയൊലിച്ചു പോയിരിക്കുന്നത്. കമ്പിവലക്കുള്ളിൽ കരിങ്കല്ല് നിറച്ചു പുറമെ ബലമേറിയതെന്ന് തോന്നുംവിധം കെട്ടിയെങ്കിലും അസ്തിവാരം ഒരുക്കാതെ ഉപേക്ഷിച്ചതാണ് സംരക്ഷണഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് നിർമാണം നടന്നതെങ്കിലും വെള്ളപ്പൊക്കക്കാലത്ത് മണിയാർ ഡാമിൻെറ ഷട്ടറുകൾ തുറന്നാൽ വെള്ളം വലിയ ശക്തിയിൽവന്ന് തട്ടുന്ന സ്ഥലമെന്ന് പരിഗണിക്കുന്നതിൽ പരാജയപ്പെട്ടതാണ് ലക്ഷങ്ങൾ വെള്ളത്തിലാകാൻ കാരണം. ptl__Maniyaar_mambara wall മണിയാർ-മാമ്പാറ റോഡിൽ അസ്തിവാരം ഇല്ലാതെ നിർമിച്ച സംരക്ഷണഭിത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story