Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാനേജ്മെൻറ് തലത്തിലെ...

മാനേജ്മെൻറ് തലത്തിലെ വീഴ്ചകൾ ഉയർത്തി തൊഴിലാളികൾ

text_fields
bookmark_border
മാനേജ്മൻെറ് തലത്തിലെ വീഴ്ചകൾ ഉയർത്തി തൊഴിലാളികൾ കോട്ടയം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കോട്ടയം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിൻറ് ലിമിറ്റഡ്(എച്ച്.എൻ.എൽ) സ്വന്തമാക്കാൻ സ്വകാര്യകമ്പനികളും രംഗത്തെത്തിയിരിക്കെ, മാനേജ്മൻെറ് തലത്തിലെ വീഴ്ചകൾ ഉയർത്തി തൊഴിലാളികൾ. 2016ൽ കമ്പനി എം.ഡിയായി ചുമതലയേറ്റ ഗോപാലറാവു ഗൂഢലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതികളാണ് കമ്പനിയുടെ തകർച്ചക്ക് ഇടയാക്കിയതെന്ന് ഇവർ ആരോപിച്ചു. കമ്പനി കൈമാറാനുള്ള ഗൂഢലക്ഷ്യം ഇതിനുണ്ടെന്ന ആരോപണവും ശക്തമാണ്. 2016 ഡിസംബറിൽ ഗോപാലറാവു ചാർജെടുക്കുമ്പോൾ 30 കോടിയുടെ അസംസ്കൃത വസ്തുക്കളും 25 കോടി മൂല്യമുള്ള ഉൽപന്നങ്ങളും ഉപഭോക്താക്കളിൽനിന്ന് കുടിശ്ശികയായ 25 കോടി രൂപയും ഉൾപ്പെടെ 80 കോടിയുടെ പ്രവർത്തന മൂലധനമുണ്ടായിരുന്ന സ്ഥാപനത്തെയാണ് മൂന്നു വ‍ർഷത്തെ ഭരണപരിഷ്കാരംകൊണ്ട് തകർത്തതെന്നും െതാഴിലാളി സംഘടനകൾ കുറ്റപ്പെടുത്തി. അഴിമതി ലോബിയുെട രഹസ്യദൗത്യം നടപ്പാക്കാനാണ് ഗോപാലറാവു ശ്രമിച്ചത്. ഇതാണ് കമ്പനിയെ, നാഷനൽ കമ്പനി േലാ ൈട്രബ്യൂണലിൽ എത്തിച്ചത്. ഗോപാലറാവു എത്തുമ്പോൾ 120 കോടിയായിരുന്നു കമ്പനിയുടെ ബാധ്യത. അത് 500 കോടിയിലേക്ക് ഉയർത്തിയത് എം.ഡിയുടെ നടപടികളാണ്. എം.ഡി ആയി ചുമതലയേറ്റ ദിവസം തന്നെ ജീവനക്കാരുടെ പി.എഫ് അടവ് നിർത്തി. 2015-16 ലെ ഓഡിറ്റിങ് ബാലൻസ് ഷീറ്റ് തിരുത്തി നഷ്ടം രേഖപ്പെടുത്തി. ഇതോടെ ബാങ്കുകളിൽനിന്ന് കിട്ടിക്കൊണ്ടിരുന്ന 110 കോടിയുടെ ക്രെഡിറ്റ് സൗകര്യം നിലച്ചു. വ്യാജ സപ്ലയർമാർ കൂടിയ വിലയ്ക്ക് തരംതാണ അസംസ്കൃത വസ്തുക്കൾ നൽകിത്തുടങ്ങിയതായും ഇവർ കുറ്റെപ്പടുത്തുന്നു. വനം വകുപ്പിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കിട്ടിയിരുന്ന ഗുണനിലവാരമുള്ള തടിയിനങ്ങൾ നിർത്തലാക്കുകയും, ആന്ധ്രയിലെ വ്യാജ കോൺട്രാക്ടർമാർക്ക് കോടികൾ അഡ്വാൻസ് കൊടുത്ത് ഉപയോഗശൂന്യമായ ചുള്ളിക്കമ്പുകൾ എത്തിക്കുകയും ചെയ്തു. 2015-16 സാമ്പത്തിക വർഷം ഏഴു കോടിയോളം രൂപ ലാഭമുണ്ടാക്കിയ പവർ പർച്ചേസ് സ്‌കീം കെ.എസ്.ഇ.ബിയിൽ കുടിശ്ശികയുണ്ടാക്കി നിർത്തലാക്കിയെന്നതടക്കം എം.ഡി നടപ്പാക്കിയ ഏട്ടു തീരുമാനങ്ങളാണ് കമ്പനിയെ തകർത്തത്. ഇതാണ് പത്രക്കടലാസ് നിർമാണ രംഗത്ത് രാജ്യത്തിൻെറ അഭിമാനമായിരുന്ന എച്ച്.എൻ.എല്ലിൻെറ തകർച്ചക്ക ്കാരണമെന്നും സംഘടനകൾ കുറ്റപ്പെടുത്തി. കഴിഞ്ഞ 22 മാസമായി ശമ്പളമോ സാമ്പത്തിക സഹായമോ ഇല്ലാതെ എച്ച്.എൻ.എല്ലിലെ തൊഴിലാളികൾ ദുരിതത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story