Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTഓട്ടോ ഡ്രൈവറുടെ മരണം ഇടക്കുന്നം നിവാസികളെ ആശങ്കയിലാക്കി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കോവിഡിനെ തുടർന്ന് പാറത്തോട്, ഇടക്കുന്നം, ചേലത്താന്‍ പറമ്പില്‍ (പീടികയില്‍) അബ്്ദുസ്സലാമിൻെറ (72) മരണത്തില്‍ പകച്ചുനില്‍ക്കുകയാണ് വീട്ടുകാരും പരിസരവാസികളും. കഴിഞ്ഞ 29ന് പനിയെ തുടര്‍ന്നാണ് അബ്ദുസ്സലാം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മരുന്നുവാങ്ങാന്‍ പോയത്. തുടര്‍ന്നു മൂന്നുതവണ ആശുപത്രിയില്‍ പോവുകയും ഡോക്ടര്‍ നിർദേശപ്രകാരം ലബോറട്ടറി പരിശോധനകളും നടത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ പാറത്തോട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ന്യുമോണിയ ബാധിച്ചിട്ടുെണ്ടന്നും വിദഗ്ധ ചികിത്സ തേടണമെന്നും അറിയിച്ചു. ഇതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും ചികിത്സതേടി. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തെ അടുത്തദിവസം തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ഇവിടെ വൻെറിലേറ്ററിൻെറ സഹായത്തോടെയായിരുന്നു കഴിഞ്ഞത്. സ്രവപരിശോധന പൊസിറ്റിവാണെന്ന് വ്യാഴാഴ്ചയാണ് പുറത്തുവന്നത്. ഇടക്കുന്നം മേഖലയില്‍ മുമ്പ് രോഗമുള്ളവരെയോ രോഗലക്ഷണമുള്ളവരെയോ കണ്ടെത്തിയിട്ടില്ല. ഇതിനാല്‍ തന്നെ ഓട്ടോ ഡ്രൈവറായ അബ്ദുസ്സലാമിൻെറ രോഗ ഉറവിടം കണ്ടെത്താനായില്ല. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കമുള്ള 48പേരെ കണ്ടെത്തി വീട്ടില്‍ ക്വാറൻറീനിലിരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതില്‍ ഇദ്ദേഹവുമായി അടുത്തിടപഴകിയ ഇദ്ദേഹത്തിൻെറ മകളും മകനും ബന്ധുക്കളും ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ ഒരുവാര്‍ഡ് പൂര്‍ണമായും മറ്റു രണ്ടുവാര്‍ഡുകള്‍ ഭാഗികമായും കണ്ടെയ്ന്‍മൻെറ് സോണാക്കി അടച്ചുപൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story