Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവതിയെ ആക്രമിച്ചയാൾ...

യുവതിയെ ആക്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
(ചിത്രം) കൊട്ടിയം: തഴുത്തല സ്വദേശിനിയായ യുവതിയെ ആക്രമിച്ചയാളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. തഴുത്തല ഒറ്റപ്ലാമൂട് ചരുവിള വീട്ടിൽ രമണൻ (50) ആണ് പിടിയിലായത്. പ്രതിയും യുവതിയുമായുള്ള പണമിടപാട് സംബന്ധിച്ച് യുവതിയുടെ വീട്ടിലെത്തി അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടി. യുവതി നൽകിയ പരാതിയിലാണ് കൊട്ടിയം പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. പ്രതി മുമ്പും കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സമാനകേസിൽ പ്രതിയായി വിചാരണ നേരിടുന്നയാളാണ്. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിൻെറ നിർദേശാനുസരണം കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ ജിംസ്റ്റൽ, എസ്.ഐമാരായ സുജിത് വി. നായർ, ഷാനവാസ്, സി.പി.ഒമാരായ പ്രശാന്ത്, പ്രവീൺചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ബസ് യാത്രികയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമം: തമിഴ്നാട് സ്വദേശിനികൾ പിടിയിൽ (ചിത്രം) കണ്ണനല്ലൂർ: കൊല്ലം-കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യവേ മുട്ടയ്ക്കാവ് സ്വദേശിനിയായ മധ്യവയസ്കയുടെ കഴുത്തിൽകിടന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച സഹോദരികളായ തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തുനിന്ന് കുളത്തൂപ്പുഴക്ക് പോകുന്ന വേണാട് ബസിൽ മുട്ടയ്ക്കാവിൽ നിന്നുകയറി വെളിച്ചിക്കാലയെത്തിയപ്പോൾ മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്ക എതിർത്ത് ബഹളം െവച്ച് യാത്രക്കാരുടെ സഹായത്തോടെ യുവതികളെ തടഞ്ഞുനിർത്തി പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ അമ്മൻകോവിൽ എസക്കി വീട്ടുനമ്പർ 13ൽ അനു (29), സഹോദരി ദിവ്യ (28) എന്നിവരാണ് പിടിയിലായത്. യുവതികൾ മുമ്പും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും കേസുകളിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിട്ടുള്ളവരാണ്. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, എസ്.ഐ സജീവ്, സി.പി.ഒ ജിസ, സുധ ലാലുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story