Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2021 11:59 PM GMT Updated On
date_range 14 Sep 2021 11:59 PM GMTഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റില്‍
text_fieldsbookmark_border
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. കൊറ്റങ്കര പേരൂര്‍ ചിറയില്‍ പള്ളിക്ക് സമീപം അനന്തനാരായണീയം വീട്ടില്‍ പ്രഭു (40), കിളികൊല്ലൂര്‍ രായരുമുക്കിന് സമീപം താമസിക്കുന്ന അനുമോള്‍ (24) എന്നിവരെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തെ സ്വകാര്യവസ്ത്ര വില്‍പനശാലയിലെ ജീവനക്കാരായ ഇരുവരെയും 12നാണ് കാണാതായത്. ബന്ധുക്കള്‍ കിളികൊല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ സെല്ലിൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശൂരുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ ആട്ടക്കുളങ്ങര വനിത ജയിലിലും പ്രഭുവിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാൻഡ് ചെയ്തു. ആയിരംതെങ്ങിലെ തീപിടിത്തം: സൂത്രധാരനായ വ്യവസായിയെ പ്രതി ചേര്‍ത്തു ഓച്ചിറ: ആയിരംതെങ്ങ് ജങ്ഷനിലെ കടകള്‍ തീവെച്ച സംഭവത്തിലെ സൂത്രധാരനായ വ്യവസായിയെ പ്രതി ചേര്‍ത്തു. ആലുംപീടിക എ.ആര്‍ വില്ലയില്‍ ശാര്‍ങ്ധരനാണ് (65) പ്രതി. ഒളിവിലുള്ള ശാര്‍ങ്ധരനെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്. ആഗസ്റ്റ് 30ന് രാത്രി 11ഓടെയാണ് കേസിനാസ്പദമായ സംഭവം. ആയിരംതെങ്ങ് തനിമ പ്രസാദിൻെറ തനിമ സ്റ്റോര്‍, മധുരപ്പിള്ളില്‍ ബാബുവിൻെറ അഖില്‍ ബേക്കറി, ചവറ കൊന്നയില്‍ അജിത്തിൻെറ ജ്യുവല്‍ പെയിൻറ് കട എന്നിവയാണ് കത്തിച്ചത്. മൂന്ന് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രസാദുമായുള്ള പകയാണ് കടകള്‍ തീയിട്ട് നശിപ്പിക്കാന്‍ കാരണമെന്ന് പൊലീസ് കരുതുന്നു. കേസിലെ ഒന്നാംപ്രതിയും പാവുമ്പ കള്ളുഷാപ്പിലെ ജീവനക്കാരനുമായ തഴവ തെക്കുംമുറി കിഴക്ക് ദീപു ഭവനത്തില്‍ ദീപു (36), രണ്ടാംപ്രതി തഴവ തെക്കുംമുറി കിഴക്ക് ഷിജിന്‍ ഭവനത്തില്‍ ഷിജിന്‍ ഷാജി (ഉണ്ണി-22) എന്നിവര്‍ക്ക് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശാര്‍ങ്ധരന്‍ തീവെപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ദീപുവും ഷിജിന്‍ ഷാജിയും റിമാൻഡിലാണ്. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസ്, ഓച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. വിനോദ്, എസ്.ഐ നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അേന്വഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story