Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2020 11:58 PM GMT Updated On
date_range 27 Oct 2020 11:58 PM GMTഡിജിറ്റല്‍ സംവിധാനം വഴി മികവുറ്റ വിദ്യാഭ്യാസം -മുഖ്യമന്ത്രി
text_fieldsbookmark_border
(ചിത്രം) കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസരംഗത്ത് ഡിജിറ്റല്‍ സംവിധാനം വഴി സുരക്ഷിതവും മികവുറ്റതുമായ പഠനം ഉറപ്പാക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ അക്കാദമിക് ബ്ലോക്കും, കുണ്ടറ കോളജ് ഓഫ് അപ്ലെഡ് സയന്‍സിൻെറ പൂര്‍ത്തീകരിച്ച മന്ദിരവും വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും അക്കാദമിക വികസനത്തിനും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 700 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് വഴി 4.37 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചത്. ഏഴ് ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ഒരു സെമിനാര്‍ ഹാള്‍, നാല് ലാബുകള്‍, ഫാക്കല്‍റ്റി റൂം എന്നിവ ഉള്‍പ്പെടുന്നതാണ് കെട്ടിടം. കൂടാതെ അസാപ്പിൻെറ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നതിന് വെര്‍ച്വല്‍ ക്ലാസ് റൂമും സജ്ജമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് നിര്‍മാണ വിഭാഗത്തിനായിരുന്നു നിര്‍വഹണ ചുമതല. പി. അയിഷാ പോറ്റി എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കൊട്ടാരക്കര നഗരസഭ അധ്യക്ഷ ബി. ശ്യാമളയമ്മ, ഉപാധ്യക്ഷന്‍ ഡി. രാമകൃഷ്ണപിള്ള, കൗണ്‍സിലര്‍ സി. മുകേഷ്, പ്രിന്‍സിപ്പല്‍ ഡോ. വി.ഭദ്രന്‍, പി.ടി.എ പ്രസിഡൻറ് എസ്.ആര്‍. രവി തുടങ്ങിയവര്‍ സംസാരിച്ചു. കുണ്ടറയിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വിശിഷ്ടാതിഥിയായി. മെയിന്‍ അക്കാദമിക് ബ്ലോക്കിൻെറ മുകളിലായി പ്ലാന്‍ ഫണ്ടില്‍നിന്നും 1.247 കോടി രൂപ ചെലവഴിച്ചാണ് രണ്ടാംനില നിര്‍മിച്ചിട്ടുള്ളത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് കോളജിന് അനുവദിച്ച ഒരുകോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കുണ്ടറ പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, വാര്‍ഡ് അംഗം വി. ശിവപ്രസാദ്, ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ. പി. സുരേഷ് കുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ കെ. സിന്ധു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story