Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2020 11:58 PM GMT Updated On
date_range 25 Oct 2020 11:58 PM GMTമണിയംകുളം ടി.എസ് കനാലിെൻറ കരയും കരിങ്കൽക്കെട്ടും ഇടിയുന്നത് ഭീഷണിയാകുന്നു
text_fieldsbookmark_border
മണിയംകുളം ടി.എസ് കനാലിൻെറ കരയും കരിങ്കൽക്കെട്ടും ഇടിയുന്നത് ഭീഷണിയാകുന്നു (ചിത്രം) പരവൂർ: ദേശീയ ജലപാതയുടെ ഭാഗമായ മണിയംകുളം ടി.എസ് കനാലിൻെറ കരയും കരിങ്കൽക്കെട്ടും പല ഭാഗങ്ങളിലും ഇടിയുന്നത് ഭീഷണിയാകുന്നു. കോട്ടപ്പുറം പുതിയിടം ഭാഗത്തും തെക്കുംഭാഗം റോഡിൽ കുട്ടൂർ പാലത്തിന് സമീപത്തുമാണ് തോടിൻെറ അരിക് സംരക്ഷണമില്ലാത്തതിനാൽ ഇടിയുന്നത്. തറനിരപ്പിൽ നിന്ന് വളരെ താഴ്ചയുള്ള ഈ ഭാഗത്ത് വർഷങ്ങളായി തുടരുന്ന മണ്ണിടിച്ചിലിൻെറ ഫലമായി റോഡിൻെറ തൊട്ടരികിൽ നിന്നുവരെ മണ്ണ് ഒലിച്ചുപോയി. റോഡിന് വീതി കുറവായത് വാഹനങ്ങൾക്കും കാൽനടക്കും ഭീഷണി ഉയർത്തുന്നുണ്ട്. തെക്കുംഭാഗം റോഡിലെ കുട്ടൂർ പാലത്തിന് സമീപത്തുനിന്നും കുറച്ചു ഭാഗം വരെയാണ് അൽപമെങ്കിലും വീതിയുള്ളത്. ഇവിടെ സുരക്ഷക്കായി ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, മണ്ണിടിച്ചിൽ മൂലം വീതി തീരെയില്ലാതായ ഭാഗത്ത് ഒരു സംരക്ഷണ നടപടിയും സ്വീകരിച്ചിട്ടില്ല. ടി.എസ് കനാലിൻെറ മറ്റു പല ഭാഗങ്ങളിലും പാർശ്വങ്ങളിൽ ഇപ്പോഴും മണ്ണിടിച്ചിലുണ്ട്. ദേശീയ ജലപാതയുടെ ഭാഗമായ ടി.എസ് കനാലിൽ ബോട്ട് സർവിസിനായി ആഴം കൂട്ടിയിരുന്നു. ഇതിൻെറ ഭാഗമായി ഇരുവശത്തും കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചു. നിർമാണത്തിലെ നിലവാരക്കുറവു മൂലം കരിങ്കൽക്കെട്ട് പല ഭാഗത്തും ഇടിഞ്ഞു. കൽക്കെട്ടിനു മീതെയുള്ള കോൺക്രീറ്റ് ബെൽറ്റ് മാത്രമാണ് ആവശേഷിക്കുന്നത്. ഇതും ഏതുസമയവും തകർന്നുപോകാവുന്ന സ്ഥിതിയിലാണ്. ആഴം കൂട്ടുന്നതിനായി നീക്കം ചെയ്ത മണ്ണ് കനാലിൻെറ ഇരുവശത്തും തന്നെയാണ് നിക്ഷേപിച്ചത്. കാലക്രമത്തിൽ മണ്ണ് കനാലിലേക്കുതന്നെ ഉൗർന്നിറങ്ങി വീണ്ടും ആഴം കുറഞ്ഞിട്ടുണ്ട്. നവീകരണ ജോലികൾ ചെയ്യുമ്പോൾ ആഴം കൂട്ടൽ ആവർത്തിക്കേണ്ട സ്ഥിതിയാണുള്ളത്. ഗ്രാറ്റ്വിറ്റി വിതരണം ചെയ്യണം കൊല്ലം: കശുവണ്ടി വികസന കോർപറേഷൻെറ കീഴിൽ പ്രവർത്തിച്ചിരുന്ന കൊല്ലൂർവിള സൺ ഫുഡ് കോർപറേഷൻ കാഷ്യൂ ഫാക്ടറിയിലെ തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് നിവേദനം നൽകി. 1988 മുതൽ 1994 വരെയുള്ള കാലയളവിലെ ഗ്രാറ്റ്വിറ്റി തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. തൊഴിലാളികളുടെ ദുരവസ്ഥ കണക്കിലെടുത്ത് ഗ്രാറ്റ്വിറ്റി വിതരണംചെയ്യാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ ജീവനക്കാർക്ക് കൂലി നൽകുന്നില്ലെന്ന് പരാതി പരവൂർ: സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ പാക്കിങ് ജീനക്കാർക്ക് കൂലി നൽകുന്നില്ലെന്ന് പരാതി. പരവൂർ ഔട്ട്ലെറ്റിലെ ജീവനക്കാർക്കാണ് കഴിഞ്ഞ ഒരു മാസത്തോളമായി കൂലി ലഭിക്കാത്തത്. കിറ്റൊന്നിന് 1.40 രൂപയാണ് കൂലി. റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നതിനുള്ള 49,000 കിറ്റുകളുടെ പാക്കിങ് കൂലിയാണ് തൊഴിലാളികൾക്ക് കിട്ടാനുള്ളത്. കൂലി നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളാതെയാണ് ചുമതലക്കാരനായ മാനേജർ സ്ഥലം മാറിപ്പോയത്. ചുമതലക്കാരനായ ഉദ്യോഗസ്ഥൻെറ കൃത്യവിലോപത്തിനെതിരെ വകുപ്പുമന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിനു മുന്നിൽ സമരം നടത്തുമെന്നും അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് നെടുങ്ങോലം രഘു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story