Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 11:58 PM GMT Updated On
date_range 23 Sep 2020 11:58 PM GMTകോവിഡ് മുക്തി നേടിയിട്ടും പോകാനിടമില്ലാതെ ഒരമ്മ
text_fieldsbookmark_border
കൊല്ലം: കോവിഡിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ജീവിതത്തിൽ ഒറ്റപ്പെട്ട നിലയിൽ ഒരമ്മ. ചവറ പുത്തൻപുര സ്വദേശിനി ജാനകിയമ്മ (80) ആണ് കോവിഡ് മുക്തി നേടിയിട്ടും പോകാനിടമില്ലാത്തതിനാൽ ജില്ല ആശുപത്രി ജീവനക്കാരുടെ തണലിൽ കഴിയുന്നത്. കോവിഡ് ബാധിച്ച് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് 20 ദിവസത്തെ ചികിത്സക്കുശേഷമാണ് രോഗമുക്തി നേടിയത്. മെഡിക്കൽ ടീമിൻെറ അശ്രാന്ത പരിശ്രമമാണ് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഗാന്ധി ഭവനിലെ അന്തേവാസിയായ ജാനകിയമ്മ ചവറ പുത്തൻ തുറയിലെ ചെറുമകൻെറ വീട്ടിൽ എത്തിയതിനുശേഷം വാർഡ് മെംബർ ഇടപെട്ട് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റിവാണെന്നറിയുന്നത്. തുടർന്ന്, ചവറ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് മുൻകൈയെടുത്താണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഭേദമായി എട്ട് ദിവസമായിട്ടും ഏറ്റെടുക്കാൻ ബന്ധുക്കൾ ഉൾപ്പടെ ആരും എത്തിയില്ല. ജില്ല ആശുപത്രിയിലെ പ്രത്യേക ഏരിയയിൽ ജാനകിയമ്മയെ മാറ്റിക്കിടത്തിയിരിക്കുകയാണ്. സുപ്രണ്ടിൻെറ നിർദേശപ്രകാരം പരിപാലനത്തിനായി ജീവനക്കാരെ ഏർപ്പാടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story