Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 21 Aug 2020 11:58 PM GMTപുനലൂർ ഗവ. ഹോമിയോ ആശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചു
text_fieldsbookmark_border
പുനലൂർ: പുനലൂർ താലൂക്ക് ഗവ. ഹോമിയോ ആശുപത്രി മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു. ജില്ലയിലെ ഹോമിയോപ്പതി രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാറിന് കഴിഞ്ഞതായും ശാസ്താംകോട്ട, ചാത്തന്നൂർ, ഇട്ടിവ, ഇളമാട്, തൊടിയൂർ ഡിസ്പെൻസറികളുടെ പ്രവർത്തനം ആധുനിക നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രി കെ. രാജു ആശുപത്രിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു. പുനലൂർ ചെമ്മന്തൂരിലെ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം നഗരസഭ ഭൂമിയിലാണ് രണ്ടുനിലകളിലായുള്ള ഹോമിയോ ആശുപത്രി. നാഷനൽ ഹെൽത്ത് മിഷൻ വഴി ലഭ്യമാക്കിയ ഒരു കോടി രൂപ ചെലവഴിച്ചാണ് ആശുപത്രി പണികഴിപ്പിച്ചത്. നഗരസഭ ചെയർമാൻ അഡ്വ. കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സുഭാഷ് ജി. നാഥ്, നാഷനൽ ആയുഷ് മിഷൻ സ്റ്റേറ്റ് ഡയറക്ടർ എ.ആർ. അജയകുമാർ, ഹോമിയോ വകുപ്പ് ഡയറക്ടർ ഡോ.എം.എൻ. വിജയാംബിക എന്നിവർ സംസാരിച്ചു. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഐ.ആർ. അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി ജി. രേണുക ദേവി, വൈസ് ചെയർപേഴ്സൺ സബീന സുധീർ, സ്ഥിരംസമിതി അധ്യക്ഷരായ അംജിത് ബിനു, വി ഓമനക്കുട്ടൻ, ബി. സുജാത തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story