Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightമാന്യയിലെ ക്രിക്കറ്റ്‌...

മാന്യയിലെ ക്രിക്കറ്റ്‌ സ്‌റ്റേഡിയം; തോട്‌ പാട്ടത്തിനു നൽകാമെന്ന് പഞ്ചായത്ത് ഭരണസമിതി; നിയമപരമല്ലെന്ന് സെക്രട്ടറി

text_fields
bookmark_border
manya stadium
cancel

ബദിയടുക്ക: പഞ്ചായത്ത് സംരക്ഷിക്കേണ്ട തോട് പാട്ടത്തിന് നൽകാൻ ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതി തീരുമാനം. വിഷയം സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെ സർക്കാറിലേക്ക് വിട്ടു. മാന്യയിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ തോട്‌ പാട്ടത്തിന് നൽകാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം കൈക്കൊണ്ടത്. പഞ്ചായത്ത് സംരക്ഷിക്കേണ്ട തോട് പാട്ടത്തിന് നൽകുന്നതിനെ എൽ.ഡി.എഫിലെ മൂന്ന് അംഗങ്ങളും എതിർത്തു.

യോഗത്തിൽ ഹാജറായ യു.ഡി.എഫിലെ ഏഴ് അംഗങ്ങളും, ബി.ജെ.പിയിലെ അഞ്ച് അംഗങ്ങളും നേരത്തേ എടുത്ത തീരുമാനപ്രകാരം 15 ൽ 12 അംഗങ്ങളുടെ ഭൂരിപക്ഷ പ്രകാരമാണ് തീരുമാനം കൈക്കൊണ്ടത്. ഭരണസമിതിയിൽ 19 അംഗങ്ങളാണ് ഉള്ളത്. ഇതിൽ യു.ഡി എഫിലെ രണ്ട് പേരും, ബി.ജെ.പിയിലെ രണ്ട് പേരും യോഗത്തിൽ പങ്കടുത്തിരുന്നില്ല.

26ന് ബുധനാഴ്ച നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിലെ നോട്ടീസിൽ എട്ടാമത് അജണ്ടയാണ് മാന്യ ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുത്തിയത്. ഇതിൽതന്നെ ജൂൺ 24 ന് നടന്ന ഭരണസമിതിയിൽ സെക്രട്ടറി പുനഃപരി ശോധിക്കാൻ വിയോജന കുറിപ്പ് മിനുട്സിൽ രേഖപ്പെടുത്തിയിരുന്നു.

നിയമപരമല്ലെന്ന് വ്യക്തമാക്കി നോട്ടീസിലെ അജണ്ടയിലും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഭരണസമിതിലെ ഭൂരിപക്ഷ അംഗങ്ങൾ തോട് പാട്ടത്തിന് നൽകുന്നതിന് അനുകൂല നിലപാടെടുത്തു. ആദ്യം തോടിനെ പാട്ടത്തിനെടുക്കാൻ പഞ്ചായത്തിന്റെ എൻ.ഒ.സി ലഭിക്കാൻ ജൂൺ രണ്ടിന് നടന്ന പഞ്ചായത്ത് ഭരണ സമിതിയിൽ അജണ്ട വന്നിരുന്നു.

എന്നാൽ, ബി.ജെ.പി.യും, എൽ.ഡി.എഫും എതിർത്തതോടെ നടന്നില്ല. ഭൂരിപക്ഷം ഇല്ലെന്ന് കണ്ടതോടെ യു.ഡി.എഫ് നിലപാടിൽനിന്ന് പിന്മാറുകയായിരുന്നു. ഇതേതുടർന്ന് അടുത്ത യോഗത്തിലേക്ക് മാറ്റിയ അജണ്ടയാണ് ഇക്കഴിഞ്ഞ 24ന് ഭരണസമിതി യോഗത്തിൽ വന്നത്.

ഇതിൽ എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നപ്പോൾ യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ച് അനുകൂല നിലപാടെടുത്തു. സെക്രട്ടറി പുനർ പരിശോധനക്കായി കുറിപ്പ് എഴുതിയതു കാരണം അജണ്ട ബുധനാഴ്ച നടന്ന യോഗത്തിൽ വീണ്ടും വെക്കുകയായിരുന്നു. സെക്രട്ടറിയുടെ വിയോജനം രേഖപ്പെടുത്തിയതിനാൽ സർക്കാർ അനുമതിയോടെ മാത്രമേ തീരുമാനം നടപ്പാക്കാൻ കഴിയുകയുള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket stadiummanya
News Summary - Cricket Stadium at Manya- The panchayat administration committee can lease the canal-Secretary that it is not legal
Next Story