Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിവാഹവേദിയിൽനിന്ന്...

വിവാഹവേദിയിൽനിന്ന് വേറിട്ട മാതൃകയുമായി ഗ്രീൻസ്റ്റാർ ക്ലബ്

text_fields
bookmark_border
ഒറ്റത്തവണ ഉപയോഗിച്ച് അലമാരയില്‍ സൂക്ഷിക്കുന്ന കല്യാണ വസ്ത്രങ്ങള്‍ ധനശേഷി കുറഞ്ഞ സാധാരണക്കാരില്‍ എത്തിക്കാന്‍ പദ്ധതി കാഞ്ഞങ്ങാട്: കല്യാണത്തലേന്ന് മൈലാഞ്ചി മംഗലത്തിനും കല്യാണ ദിവസവും മാത്രം ഒറ്റത്തവണ മണവാട്ടിയും മണവാളനും ഉപയോഗിച്ച്് പുതുമണം മാറാതെ അലമാരയില്‍ സൂക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് സാമ്പത്തികശേഷി കുറഞ്ഞവരുടെ കല്യാണാവശ്യങ്ങള്‍ക്കെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കം. അതിഞ്ഞാല്‍ ഗ്രീൻസ്റ്റാര്‍ ക്ലബ് പ്രവർത്തകരാണ് ഇത്തരത്തില്‍ കല്യാണ വസ്ത്രങ്ങള്‍ ശേഖരിച്ച് സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ കല്യാണവീടുകളില്‍ എത്തിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. അതിഞ്ഞാലില്‍ ഞായറാഴ്ച പി.എം. ഫൈസലി‍ൻെറയും താഹിറയുടെയും മകള്‍ ജെബിന്‍ സുല്‍ത്താനയും കാസര്‍കോട് വിദ്യാനഗറിലെ കെ.എച്ച്. ഹസൈനാറി‍ൻെറയും റംലയുടെയും മകള്‍ ഇര്‍ഫാനും വിവാഹിതരായ വേദിയില്‍ വസ്ത്രങ്ങൾ കൈമാറി പദ്ധതിക്ക് തുടക്കമിട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി ഗ്രീന്‍ സ്റ്റാര്‍ ക്ലബ് ട്രഷറര്‍ നൗഫല്‍ പാലക്കിക്ക് കൈമാറി. ക്ലബ് പ്രസിഡൻറ് ഖാലിദ് അറബിക്കാടത്ത്, വധുവി‍ൻെറ പിതാവ് പി.എം.ഫൈസല്‍, പഞ്ചായത്ത് മുന്‍ അംഗം ഹമീദ് ചേരക്കാടത്ത്, പി.എം.കുഞ്ഞബ്ദുല്ല ഹാജി, മൊയ്തീന്‍കുഞ്ഞി മട്ടന്‍, പി.എം.എ. അസീസ്, കെ.കെ. ഫസല്‍ റഹ്മാന്‍, പി.എം.ഫാറൂഖ്, ഇ.കെ.മൊയ്തീന്‍കുഞ്ഞി, പി.അബ്ദുല്ല, റഷീദ് പാലാട്ട് എന്നിവര്‍ സംസാരിച്ചു. വിവാഹ വസ്ത്രങ്ങള്‍ നല്‍കാന്‍ സന്നദ്ധതയുള്ളവരും ആവശ്യക്കാരും 9656124202, 9895088899 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. kalyanam പടം: ഒറ്റത്തവണ ഉപയോഗിച്ച വിവാഹ വസ്ത്രങ്ങള്‍ ശേഖരിച്ച്് അര്‍ഹരായവര്‍ക്ക് എത്തിക്കുന്ന പദ്ധതി പ്രകാരം കല്യാണവീട്ടില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം ക്ലബ് ട്രഷറര്‍ നൗഫലിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story