കാസർകോട്: സ്വകാര്യ ബസുകള്‍ക്ക് സമാന്തരമായുള്ള കെ.എസ്.ആര്‍.ടി.സിയുടെ സർവിസ് നിയന്ത്രിക്കണമെന്ന് താലൂക്ക് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലയിലെ 90 ശതമാനത്തോളം വിദ്യാർഥികളും യാത്രക്കായി ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലേതുപോലെ വിദ്യാർഥികള്‍ക്ക് യാത്രാസൗകര്യം അനുവദിക്കണം. സ്വകാര്യ ബസുകളുടെ മുന്നിലും പിറകിലുമുള്ള കെ.എസ്.ആര്‍.ടി.സിയുടെ സർവിസ് ഇരുകൂട്ടരെയും നശിപ്പിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ സർവിസ് നിയന്ത്രിച്ച് രണ്ടു വിഭാഗവും ഒരുപോലെ നിലനിര്‍ത്തത്തക്ക ഇടപെടല്‍ ഉണ്ടാകണം. നഗരത്തിലെ സന്ധ്യാരാഗം ഓപണ്‍ തിയറ്റര്‍ കേന്ദ്രീകരിച്ച് വിവിധങ്ങളായ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കണം. നഗരത്തില്‍നിന്ന് ഉള്‍പ്രദേശങ്ങളിലേക്കും ദേശീയപാത വഴിയും കെ.എസ്.ടി.പി ചന്ദ്രഗിരി റൂട്ടിലും കര്‍ണാടകയിലേക്കും രാത്രി 10 വരെ ബസ് സർവിസ് ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡൻറ് എം.എ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2020 11:58 PM GMT Updated On
date_range 2021-01-01T05:28:51+05:30'സ്വകാര്യ ബസുകള്‍ക്ക് സമാന്തരമായുള്ള കെ.എസ്.ആര്‍.ടി.സി സർവിസ് നിയന്ത്രിക്കണം'
text_fieldsNext Story