Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമലയോരം കുത്തിയൊഴുകി;...

മലയോരം കുത്തിയൊഴുകി; യു.ഡി.എഫ് കേന്ദ്രങ്ങളിലും ആവേശം

text_fields
bookmark_border
കാസർകോട്: ജില്ലയിൽ ഇടതു-വലതു കോട്ടകളായ ഗ്രാമ പഞ്ചായത്തുകളിൽ രാവിലെ മുതൽ തന്നെ കനത്ത പോളിങ്. കോൺഗ്രസിൻെറ കോട്ടയായ കള്ളാറിലും ബളാലിലും 27ശതമാനം വോട്ട് രാവിലെ പത്തുമണിക്ക് രേഖപ്പെടുത്തിയത് പോളിങ് ചരിത്രത്തിൽ പുതിയ കുതിപ്പായി. മലയോര പഞ്ചായത്തുകളിലാകെ രാവിലെ മുതൽ പോളിങ് കനത്തു. അതേസമയം 2015ൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മടിക്കൈ പഞ്ചായത്തിൽ രാവിലെ പത്തുമണിക്ക് 22.77 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പിന്നീട് കുതിച്ചു. ഇരട്ടക്കൊല നടന്ന പുല്ലൂർ പെരിയ പഞ്ചായത്ത് നിലനിർത്താൻ ഇടതും പിടിച്ചെടുക്കാൻ യു.ഡി.എഫും മത്സരിക്കുന്നത് രാവിലെ പത്തുമണിക്ക് തന്നെ പ്രകടമായി. ഇവിടെ 21.82ശതമാനം രേഖപ്പെടുത്തി. എൽ.ഡി.എഫ് കേന്ദ്രങ്ങളായ കയ്യൂർ-ചീമേനി: 23.49, ചെറുവത്തൂർ: 23.74, പിലിക്കോട്: 26.64, കോടോം-ബേളൂർ: 21.52, കിനാനൂർ-കരിന്തളം: 24.75, വെസ്റ്റ് എളേരി: 25.04 എന്നിവിടങ്ങളിൽ കനത്ത പോളിങ്ങോടെ തുടങ്ങി. കോൺഗ്രസ് വിമതർ ആധിപത്യം നൽകുന്ന ഈസ്റ്റ് എളേരി 27.55 ശതമാനം പോളിങ് രേഖപ്പെടുത്തി. തീരദേശങ്ങളിൽ പോളിങ് മന്ദഗതിയിലായിരുന്നു. ഉദുമ: 17.03, പള്ളിക്കര: 15.41 അജാനൂർ: 15.6, മഞ്ചേശ്വരം: 18.88 എന്നിവ ഉദാഹരണം. ഏറെയും യു.ഡി.എഫ് പഞ്ചായത്തുകൾ കൂടിയാണിവ. കന്നഡ മേഖലയിലും പോളിങ് ഏറിയും കുറഞ്ഞുമിരുന്നു. ബി.ജെ.പിയെ, എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് പുറത്താക്കിയ എൻമകജെയിൽ കടുത്ത പോളിങ് ആയിരുന്നു. അവിശ്വാസം കൊണ്ട് ശ്രദ്ധേയമായ കുറ്റിക്കോൽ പഞ്ചായത്തിലും മികച്ച പോളിങ്ങോടെ തുടങ്ങി. കോൺഗ്രസ്- ബി.ജെ.പി സഖ്യമെന്ന് ആരോപിക്കപ്പെട്ട മലയോര പഞ്ചായത്തായ പനത്തടിയിലും കനത്ത പോളിങ് രാവിലെയുണ്ടായി. മടിക്കൈ, ബേഡഡുക്ക, കുറ്റിക്കോൽ, കയ്യൂർ-ചീമേനി, ചെറുവത്തൂർ, വലിയപറമ്പ, പിലിക്കോട്, കള്ളാർ, പനത്തടി, ബളാൽ കിനാനൂർ-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിൽ ഉച്ചക്ക് ഒരുമണിയോടെ 60ശതമാനം കടന്നു. ഇവയിൽ യു.ഡി.എഫ് -എൽ.ഡി.എഫ് പഞ്ചായത്തുകൾ ഉൾപ്പെടുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story