Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 11:58 PM GMT Updated On
date_range 11 Dec 2020 11:58 PM GMTഅതിർത്തിയിലെ കോവിഡ് പരിശോധനക്കെതിരെ ബി.ജെ.പി
text_fieldsbookmark_border
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ജില്ലയിലെ സമ്മതിദായകര്‍ കോവിഡ് പരിശോധന നടത്തണമെന്ന ജില്ല കലക്ടറുടെ നിര്‍ദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എൻ.ഡി.എ അനുകൂല സമ്മതിദായകരെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇത്തരം നീക്കം. കലക്ടറുടെ നിർദേശത്തിൻെറ മറവില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സമ്മതിദായകരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. സി.പി.എമ്മിൻെറയും കോണ്‍ഗ്രസിൻെറയും അവിശുദ്ധ കൂട്ടുകെട്ടിൻെറ ഭാഗമായി അവരുടെ നിർദേശാനുസരണമാണ് കോവിഡ് പരിശോധന വേണമെന്ന് കലക്ടര്‍ പ്രസ്താവന നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞതും നടക്കാന്‍ പോകുന്നതുമായ ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് ജില്ലകളിലൊന്നുമില്ലാത്ത അപ്രായോഗികവും കാസര്‍കോട് ജില്ലയില്‍ മാത്രമായി പുറപ്പെടുവിച്ചതുമായ കോവിഡ് പരിശോധന നിർദേശം പിന്‍വലിക്കാന്‍ ജില്ല ഭരണകൂടവും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും തയാറാകണമെന്ന് കെ. ശ്രീകാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story