Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോടോം ബേളൂർ:...

കോടോം ബേളൂർ: ഇടതുകോട്ടയിൽ ഭരണതുടർച്ചയുണ്ടാകുമോ?

text_fields
bookmark_border
കാഞ്ഞങ്ങാട്: ആദിവാസി വിഭാഗത്തിൽപെടുന്നവർ തിങ്ങിപ്പാർക്കുന്ന വിവിധ കോളനികൾ ഉൾപ്പെടുന്ന കോടോം ബേളൂർ പഞ്ചായത്തിൽ ഭരണതുടർച്ചക്കായി എൽ.ഡി.എഫും സീറ്റ് നില ഏത് വിധേനയും വർധിപ്പിക്കുമെന്ന ലക്ഷ്യത്തോടെ യു.ഡി.എഫും മത്സരരംഗത്തെത്തിയതോടെ ഇവിടെ പോരാട്ടം ശക്തമായി. കഴിഞ്ഞ തവണ ആകെയുള്ള 19 വാർഡുകളിൽ 14 വാർഡുകളും സ്വന്തമാക്കിയാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. നാല് വാർഡുകളിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ നേടാനായത്. ഒരു വാർഡിൽ ബി.ജെ.പിയും വിജയം കണ്ടു. ഇക്കുറി കേരള കോൺഗ്രസ് മാണി വിഭാഗം കൂടി എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ കുടിയേറ്റ കർഷകർ കൂടി താമസിക്കുന്ന പഞ്ചായത്തിൽ യു.ഡി.എഫിന് കരുത്ത് നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത കൂടിയുണ്ട് യു.ഡി.എഫിന്. യു.ഡി.എഫിൻെറ സിറ്റിങ് സീറ്റായ നായ്ക്കയത്ത് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകി അവരുടെ പൂർണ പിന്തുണ ഉറപ്പിക്കാനും എൽ.ഡി.എഫ് നീക്കം നടത്തി. കഴിഞ്ഞ തവണ എസ്.സി സംവരണമായിരുന്ന പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഇക്കുറി വനിത സംവരണമാണ്. സംസ്ഥാന സർക്കാറിൻെറയും പഞ്ചായത്തിൻെറ തനത് ഫണ്ട് ഉപയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ഇക്കുറി വോട്ട് തേടുന്നത്. കുടിലുകളും കൂരകളും നിറഞ്ഞ പഞ്ചായത്തിൽ വികസനമെത്തിനോക്കിയില്ലെന്നാണ് യു.ഡി.എഫ് വാദം. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ് ഉന്നത നേതാക്കൾ മലയോര മേഖലയിൽ പ്രചാരണത്തിനെത്തുന്നതോടെ ജോസഫ് വിഭാഗത്തിലെ അണികൾ യു.ഡി.എഫിനോടൊപ്പം ചേർന്നുനിൽക്കുമെന്ന് തന്നെയാണ് നേതൃത്വത്തിൻെറ കണക്കുകൂട്ടൽ. എന്നാൽ, പ്രാദേശിക വികാരം എൽ.ഡി.എഫിന് അനുകൂലമാണെന്നാണ്  നേതൃത്വം അവകാശപ്പെടുന്നത്. എൽ.ഡി.എഫിനകത്ത് സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളും മുതലെടുക്കാമെന്നാണ് യു.ഡി.എഫിൻെറ കണക്കുകൂട്ടൽ. ഓരോ വാർഡിലും തങ്ങളുടെ വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴത്തക്ക വിധത്തിലുള്ള പ്രവർത്തനമാണ് ബി.ജെ.പി ഇവിടെ നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story