പടന്ന: പടന്നയിൽ ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താത്ത നിലയിൽ ഒറ്റക്ക് മത്സരിക്കേണ്ടുന്ന സാഹചര്യം അനുഭവിക്കുന്ന കോൺഗ്രസിന് തലവേദന തീർത്ത് വിമത സ്ഥാനാർഥികളും. പടന്ന ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാണ് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ പത്രിക നൽകിയത്. കഴിഞ്ഞ ഭരണ സമിതി വൈസ് പ്രസിഡൻറായിരുന്ന ടി.കെ. സുബൈദ കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ട 12ാം വാർഡിലും യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എ.ജി. ഖമറുദ്ദീൻ 10ാം വാർഡിലുമാണ് പത്രിക നൽകിയിരിക്കുന്നത്. രണ്ടു വാർഡുകളും നിലവിൽ കോൺഗ്രസിൻെറ സിറ്റിങ് സീറ്റാണ്. സുബൈദക്കെതിരെ പാർട്ടി തീരുമാനം അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യു.ഡി.എഫ്. കഴിഞ്ഞ ഭരണ സമിതിയിൽ അവിശ്വാസം കൊണ്ടുവന്നിരുന്നു. പ്രമേയം പരാജയപ്പെട്ടുവെങ്കിലും അന്ന് തൊട്ടേ മുന്നണിയിൽ അസ്വാരസ്യത്തിന് അത് കാരണമായിരുന്നു. ഇതിൻെറ തുടർച്ചയായി ലീഗുമായുള്ള സീറ്റ് വിഭജന ചർച്ച വഴിമുട്ടി നിൽക്കേയാണ് സുബൈദക്ക് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടത്. മാച്ചിക്കാട്ടെ കോൺഗ്രസ് പ്രവർത്തക വി.ആശാലതയും 12ാം വാർഡിൽ പത്രിക നൽകിയിട്ടുണ്ട്. 10ാം വാർഡിൽ സ്ഥാനാർഥി ബാഹുല്യം കാരണം സ്ഥാനാർഥിയെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇത് പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് എ വിഭാഗം നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ, പരാതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പത്രിക നൽകിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2020 11:58 PM GMT Updated On
date_range 2020-11-20T05:28:59+05:30കൂനിന്മേൽ കുരു; പടന്നയിൽ കോൺഗ്രസിന് രണ്ടിടങ്ങളിൽ വിമത സ്ഥാനാർഥികൾ
text_fieldsNext Story