Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎയിംസ്: കാസര്‍കോടിനെ...

എയിംസ്: കാസര്‍കോടിനെ ഒഴിവാക്കാനുള്ള നീക്കം പ്രതിഷേധാർഹം -രാജ്മോഹൻ ഉണ്ണിത്താന്‍ എം.പി

text_fields
bookmark_border
കാഞ്ഞങ്ങാട്: ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് കോഴിക്കോട് ജില്ലയിൽ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അനുവദിക്കാനാകില്ലെന്നും ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും ജില്ലയോടുള്ള അവഗണനയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ വിഡിയോ കോണ്‍ഫറന്‍സില്‍ പതിനൊന്നാം അജണ്ടയായാണ് കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യവും അനുയോജ്യമായ സ്ഥലം നിർദേശിക്കാനും അറിയിച്ചതായി പറഞ്ഞത്. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് അനുവദിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്. ഇത് അനുവദിക്കാനാവില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിനായി 11,123 കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഭാകരൻ കമീഷൻ ശിപാര്‍ശ പ്രകാരം അനുവദിച്ചിരുന്നു. അതില്‍ 2185.66 കോടി രൂപ ജില്ലയിലെ പൊതു ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ക്കായി അനുവദിച്ച തുകയാണ്. നേരത്തെ രാഷ്ട്രപതിയായിരുന്ന, നിര്യാതനായ പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ജില്ലക്ക് എയിംസ് വേണമെന്ന അഭിപ്രായം പറഞ്ഞിരുന്നു. കോവിഡ് ദുരിതമുണ്ടായ ആദ്യകാലത്ത് കാസര്‍കോട് കോവിഡ് ദുരിതബാധിതരായി ആരും മരിച്ചില്ല. എന്നാല്‍, അതിര്‍ത്തി കടന്ന് മംഗളൂരുവിൽ നിരോധനം ഏർപ്പെടുത്തിയതോടെയാണ് തുടർചികിത്സ കിട്ടാതെ 15ഓളം ആളുകൾ മരിക്കാനിടയായത്. നേരത്തെതന്നെ എയിംസിനായി എം.പിയെന്ന നിലയില്‍ ശ്രമം തുടങ്ങിയിരുന്നു. ജില്ലയിലെ റവന്യൂ മന്ത്രിയുൾെപ്പടെയുള്ള എം.എല്‍.എമാർ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പാര്‍ലമൻെറ് സെഷന്‍ തുടങ്ങിയാല്‍ പ്രധാനമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട് എയിംസിൻെറ ആവശ്യകത അറിയിക്കും. യു.ഡി.എഫ് ചെയർമാൻകൂടിയായ എം.സി. കമറുദ്ദീൻ എം.എൽ.എയുമായി ബന്ധപ്പെട്ടുയർന്നുവന്ന സാമ്പത്തിക ആരോപണത്തിൽ തൻെറ അഭിപ്രായം മുസ്ലിം ലീഗ് ഉന്നത ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷികളെ അപമാനിച്ചിട്ടില്ല. ചത്തുപോകൽ എന്നത് സാധാരണയായി ഉപയോഗിക്കുന്ന വാക്ക് മാത്രമാണെന്നും ഇൗ സംഭവത്തിൽ ഡി.വൈ.എഫ്.ഐയും നഗരപിതാവും എന്തിനാണ് എൻെറ വീട്ടിലേക്ക് മാർച്ച് നടത്തിയതെന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story