Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTആനന്ദാശ്രമത്തെ പച്ചപുതപ്പിക്കാൻ മിയാവാക്കി വനം
text_fieldsbookmark_border
കാഞ്ഞങ്ങാട്: വളരും. ജീവനം, ഗൃഹവനം പദ്ധതി കളിലൂടെ ഗ്രാമങ്ങൾ തോറും പ്രകൃതിജീവനത്തിൻെറ ബദൽ മാതൃകകൾ സൃഷ്ടിച്ച് ശ്രദ്ധേയനായ പ്രാദേശിക കർഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ദിവാകരൻ നീലേശ്വരത്തിൻെറ ജില്ലയിലെ ആദ്യത്തെ മിയാവാക്കി വനത്തിനാണ് ആനന്ദാശ്രമത്തിൽ തുടക്കമിട്ടത്. ആശ്രമം വളപ്പിലെ സൗജന്യ ഹോമിയോ ക്ലിനിക്കിനടുത്തുള്ള 10 സൻെറ് സ്ഥലത്ത് ശ്രീനാരായണ ഗുരുവിൻെറ ജന്മനക്ഷത്ര മരമായ കടമ്പ് നട്ടുകൊണ്ട് സ്വാമി മുക്താനന്ദ ഉദ്ഘാടനം ചെയ്തു. ദിവാകരൻ നീലേശ്വരം, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. കൊടക്കാട് നാരായണൻ, ഡോ. ഷിജു, ഡോ.മോഹനൻ, വി.കെ. ഭാസ്കരൻ മാസ്റ്റർ, ശ്രീധരൻ എന്നിവർ സംബന്ധിച്ചു. ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ. അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥ വ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിൻെറ രൂപം എന്നിവയാണ് മിയാവാക്കിയുടെ പ്രത്യേകത. ഒരു ചതുരശ്ര മീറ്ററിൽ നാലു കുഴിയെടുത്ത് ഇലഞ്ഞി, മന്ദാരം, നീർമരുത്, മണിമരുത്, താന്നി, കരിമരം, പൂവരശ്, മഹാഗണി തുടങ്ങി നൂറ്റി അമ്പതിലധികം മരങ്ങളാണ് ആദ്യഘട്ടത്തിൽ മാത്രം നട്ടത്. miyavaki ആനന്ദാശ്രമത്തിൽ മിയാവാക്കി വനത്തിന് തുടക്കം കുറിച്ച് സ്വാമി മുക്താനന്ദ തൈ നടന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story