Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീടുകളിൽ ഇനി സൗരോർജ...

വീടുകളിൽ ഇനി സൗരോർജ വൈദ്യുതി

text_fields
bookmark_border
വീടുകളിൽ ഇനി സൗരോർജ വൈദ്യുതി
cancel

കണ്ണൂർ: വീടുകളിൽ സൗരോർജ വൈദ്യുതിയുമായി കെ.എസ്.ഇ.ബി. ഇതിനായി കെ.എസ്.ഇ.ബിയുടെ 500 മെഗാവാട്ട് പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമായുള്ള സൗര സ്‌കീമിലേക്ക് ഗാർഹിക ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പുകൾ ജില്ലയിൽ മാർച്ച് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. ഓരോ സബ് ഡിവിഷൻ പരിധിയിലും ഒരുകേന്ദ്രമെങ്കിലും സജ്ജീകരിച്ചാണ് ക്യാമ്പ് നടക്കുക.

സർക്കാറിന്റെ ഊർജ മിഷന്റെ ഭാഗമായി 1000 മെഗാവാട്ട് സൗരോർജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയിൽ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സൗര. ഒന്നാം ഘട്ടത്തിൽ 50 മെഗാവാട്ട് ഉൽപാദനമാണ് ലക്ഷ്യം.

വീടുകളുടെ പുരപ്പുറത്ത് സൗരനിലയം സ്ഥാപിക്കാൻ വിപുലമായ പദ്ധതിയാണ് കെ.എസ്.ഇ.ബി ഒരുക്കുന്നത്. ഇതിനായി ആകർഷകമായ സബ്‌സിഡിയും ലഭ്യമാണ്. വീടിന്റെ മേൽക്കൂരയിൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെങ്കിൽ അവിടം സൗരനിലയത്തിന് അനുയോജ്യമാണ്. ഇതിലൂടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഉൽപാദിപ്പിക്കാനും സാധിക്കും.

ഉൽപാദിപ്പിക്കുന്നതിൽ മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി ലിമിറ്റഡിന് നൽകിയാൽ പണവും നേടാം. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം നിശ്ചയിച്ച ബെഞ്ച്മാർക്ക് നിരക്കിന്റെ 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കെ.എസ്.ഇ.ബി എം.പാനൽ ചെയ്ത കമ്പനികൾ സൗര നിലയങ്ങൾ സ്ഥാപിച്ചാലാണ് സബ്‌സിഡി ലഭിക്കുക.

സബ്‌സിഡി സ്‌കീമുകളുടെ വിശദീകരണത്തിന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർ ക്യാമ്പിൽ വളന്റിയർമാരായി പ്രവർത്തിക്കും.

ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കാൻ, സൗരോർജ പാനൽ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കും.

രജിസ്റ്റർ ചെയ്യുന്നവരുടെ വീടുകളിൽ സാധ്യത പരിശോധന നടത്തി പാനലുകളുടെ ശേഷിയും വിലയും അറിയിക്കും. ക്യാമ്പുകളുടെ സ്ഥലവും തീയതിയും അതത് സെക്ഷൻ ഓഫിസുകൾ വഴി അറിയാം.

കൂടുതൽ വിവരങ്ങൾ https://ekiran.kseb.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home solar panel
News Summary - home solar panel project
Next Story