Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2021 12:00 AM GMT Updated On
date_range 10 Jun 2021 12:00 AM GMTഇനി ഓഫ്ലൈനാകില്ല പഠനം
text_fieldsbookmark_border
ഇനി ഓഫ്ലൈനാകില്ല പഠനംഓണ്‍ലൈന്‍ പഠനോപകരണങ്ങൾക്ക് 1.45 കോടിജില്ലയില്‍ 3605 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് അപര്യാപ്തതയുള്ളതായി എസ്.എസ്.എ സര്‍വേ കണ്ടെത്തിയിരുന്നുകണ്ണൂർ: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപകരണങ്ങള്‍ നല്‍കാന്‍ നടപടിയായി. ജില്ല കലക്ടര്‍ ടി.വി. സുഭാഷിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇവര്‍ക്ക് ഉപകരണം ലഭ്യമാക്കാനായി 1.45 കോടി രൂപ ലഭ്യമാക്കും. ജില്ലയില്‍ 3605 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് അപര്യാപ്തതയുള്ളതായി 2021- 22 അക്കാദമിക വര്‍ഷത്തില്‍ എസ്.എസ്.എ നടത്തിയ സര്‍വേ കണ്ടെത്തിയിരുന്നു. വൈദ്യുതി സപ്ലൈ, നെറ്റ് കണക്ടിവിറ്റി, ഉപകരണം തീരെ ഇല്ലാത്തത്, അടിസ്ഥാന സൗകര്യത്തിൻെറ അഭാവം, അധ്യാപകര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാത്ത വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നത്, സാങ്കേതിക സംവിധാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍, പൊതുപഠന കേന്ദ്രങ്ങളിലേക്ക് വരാനും പോകാനുമുള്ള അസൗകര്യങ്ങള്‍ എന്നിങ്ങനെ ഏഴ് കാരണങ്ങളാണ് പൊതുവേ പരിഹരിക്കേണ്ടതായി കണ്ടെത്തിയത്. പഠനോപകരണം ഇല്ലാത്തവരായി ജില്ലയില്‍ രണ്ടായിരത്തോളം കുട്ടികളാണുള്ളത്. ഇവര്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. ഉപകരണം നല്‍കുന്നതില്‍ ആദ്യ പരിഗണന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായിരിക്കും. ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട 5882 വിദ്യാര്‍ഥികളാണ് ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നത്. ഇവരില്‍ 655 പേര്‍ക്കാണ് സ്വന്തമായി ഓണ്‍ലൈന്‍ പഠനത്തിനുള്ള ഉപകരണം ഇല്ലാത്തതായി കണ്ടെത്തിയിട്ടുള്ളത്. ഒന്നാമത്തെ മുന്‍ഗണനയെന്ന രീതിയില്‍ പരമാവധി പേര്‍ക്ക് ടാബ്ലറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇൻറർനെറ്റ് ലഭ്യതയുടെ കാര്യത്തിൽ പൂര്‍ണമായും ഭാഗികമായും പ്രശ്നങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിന് ടെലികോം കമ്പനികളുടെ യോഗം കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചിരുന്നു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുന്നതിനുള്ള തുടര്‍ നടപടി ആലോചിക്കുന്നതിനായി ശനിയാഴ്ച മന്ത്രി എം.വി. ഗോവിന്ദൻെറ സാന്നിധ്യത്തില്‍ യോഗം ചേരും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story