Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോസ്റ്റ് ഗാർഡ്...

കോസ്റ്റ് ഗാർഡ് റിപ്പോർട്ട് അനുകൂലം; ഇനി വലിയ കപ്പലുകൾക്ക് അഴീക്കൽ തുറമുഖത്തെത്താം

text_fields
bookmark_border
കണ്ണൂർ: അഴീക്കൽ തുറമുഖത്ത് വലിയ കപ്പലുകൾക്ക് എത്താൻ സാധ്യത തെളിയുന്നു. ഇതുസംബന്ധിച്ച് അനുകൂല റിപ്പോർട്ട് കോസ്റ്റ് ഗാർഡ് ബന്ധപ്പെട്ടവർക്ക് നൽകി. വെള്ളിയാഴ്ച കോസ്റ്റ് ഗാർഡിൻെറ രണ്ട് കപ്പലുകൾ കപ്പൽ ചാനലിൻെറ ആഴവും പരപ്പും സാധ്യതയും പരിശോധിക്കാൻ അഴീക്കൽ തുറമുഖത്തെത്തിയിരുന്നു. കൊച്ചിയിൽനിന്ന് ആര്യമാൻ എന്ന കപ്പലും ബേപ്പൂരിൽനിന്ന് സി. 404 എന്ന കപ്പലുമാണ് വെള്ളിയാഴ്ച രാവിലെ 11.45ഒാടെ അഴീക്കലിൽ വലിയ കപ്പലുകൾക്കുള്ള സാധ്യത പരിശോധിക്കാനെത്തിയത്. ആര്യമാന് 50 മീറ്റർ നീളവും സി. 404ന് 38 മീറ്റർ നീളവുമാണുള്ളത്. ഇതുവരെ അഴീക്കൽ തുറമുഖത്തുനിന്ന് ഉരുമാത്രമാണ് പോയതും വന്നതും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻെറ സാധ്യത ഉപയോഗിച്ച് അഴീക്കൽ തുറമുഖ വികസനത്തിന് സംസ്ഥാന സർക്കാർ ഏറെ ശ്രമം നടത്തിവരുന്നുണ്ട്. വലിയ കപ്പലുകൾ ഇവിേടക്ക് വന്നാൽ മാത്രമേ അതിൻെറ ഗുണമുള്ളൂ. ഇതേക്കുറിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതിൻെറ ഭാഗമായാണ് രണ്ടു കപ്പലുകൾ തുറമുഖത്തെത്തിയത്. വലിയ കപ്പലുകൾക്ക് സുഗമമായി തുറമുഖത്തെത്താൻ ചാനൽ അനുയോജ്യമാണെന്ന റിപ്പോർട്ട് നൽകിയതായി വടക്കൻ ജില്ലയുടെ പൈലറ്റ് ഒാഫിസർ ഇൻചാർജ് ക്യാപ്റ്റൻ പ്രതീഷ് നായർ 'മാധ്യമ'ത്തോട് പറഞ്ഞു. ആഴം കൂട്ടണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. 226 മീറ്റർ ജെട്ടിയാണ് തുറമുഖത്തുള്ളത്. വലിയ രണ്ടു കപ്പലുകൾക്ക് ഒരേസമയം ഇവിടെ നിർത്തിയിടാൻ കഴിയും. ചെറിയ കപ്പലുകളാണെങ്കിൽ മൂന്നു കപ്പലുകൾ നിർത്തിയിടാം. ഇൗ മാസം തന്നെ അഴീക്കൽ തുറമുഖത്ത് വലിയ കപ്പലുകൾ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായും അദ്ദേഹം പറഞ്ഞു. മാരിടൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ. മാത്യു, സീനിയർ പോർട്ട് ഒാഫിസർ അജ്നേഷ് എന്നിവരുടെ മുൻകൈയിലാണ് അഴീക്കൽ തുറമുഖത്തേക്ക് വലിയ കപ്പലുകൾ വരുന്നതിനുള്ള ശ്രമം തുടരുന്നത്. ........................................... മട്ടന്നൂർ സുരേന്ദ്രൻ പടം...സന്ദീപ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story