Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2020 12:01 AM GMT Updated On
date_range 29 Dec 2020 12:01 AM GMTതലശ്ശേരിയുടെ തലവര മാറ്റാൻ ജമുനറാണിയും വാഴയിൽ ശശിയും
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി നഗരസഭയുടെ 63ാമത് അധ്യക്ഷയായി സി.പി.എമ്മിലെ കെ.എം. ജമുനറാണിയെയും വൈസ് ചെയർമാനായി വാഴയിൽ ശശിയെയും തെരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക് ജമുനറാണിയുടെ പേര് സി.പി.എമ്മിലെ എം.വി. ജയരാജൻ നിർദേശിക്കുകയും സി.പി.െഎയിലെ എൻ. രേഷ്‌മ പിന്താങ്ങുകയും ചെയ്‌തു. ജമുനറാണിക്ക് 36 വോട്ടും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പിയിലെ ഇ. ആശക്ക് എട്ടും മുസ്ലിം ലീഗിലെ ടി.വി. റാഷിദക്ക് ആറും വോട്ട് ലഭിച്ചു. വരണാധികാരി ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ സി.ഡി. സാബു മുമ്പാകെ ചെയർപേഴ്‌സൻ കെ.എം. ജമുനറാണി സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു. സി.പി.എമ്മിലെ തബസം, മുസ്ലിം ലീഗിലെ കെ.പി. അൻസാരി എന്നിവർ അസുഖത്തെ തുടർന്ന് ചടങ്ങിൽ പങ്കെടുത്തില്ല. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ വാഴയിൽ ശശിയുടെ പേര് ടി.സി. അബ്ദുൽ ഖിലാബ് നിർദേശിച്ചു. വി. ഷീജ പിന്താങ്ങി. വാഴയിൽ ശശിക്ക് 35 വോട്ടും ബി.ജെ.പിയിലെ കെ. ലിജേഷിന് എട്ടും കോൺഗ്രസിലെ എൻ. മോഹനന് ആറ് വോട്ടും ലഭിച്ചു. ഭർത്താവിന് അസുഖമായതിനാൽ സി.പി.എമ്മിലെ ബേബി സുജാത പങ്കെടുത്തില്ല. കിടഞ്ഞി യു.പി സ്‌കൂൾ റിട്ട.അധ്യാപികയും സി.പി.എം പുന്നോൽ ബ്രാഞ്ചംഗവുമാണ് ചെയർപേഴ്‌സൻ കെ.എം. ജമുനറാണി. 2010-15 കാലയളവിൽ നഗരസഭാംഗമായിരുന്നു. വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വാഴയിൽ ശശി സി.പി.എം ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമാണ്. 52 അംഗ കൗൺസിലിൽ എൽ.ഡി.എഫ്-37, യു.ഡി.എഫ്-ഏഴ്, എൻ.ഡി.എ -എട്ട് എന്നിങ്ങനെയാണ് തലശ്ശേരി നഗരസഭയിലെ കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story