Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2020 12:02 AM GMT Updated On
date_range 17 Dec 2020 12:02 AM GMTനഗരസഭ നിലനിർത്തി എൽ.ഡി.എഫും യു.ഡി.എഫും
text_fieldsbookmark_border
കണ്ണൂർ: നഗരസഭ നിലനിർത്തി എൽ.ഡി.എഫും യു.ഡി.എഫും. നഗരസഭകളില്‍ അഞ്ചിടത്ത് എൽ.ഡി.എഫ് ഭരണം നിലനിർത്തിയപ്പോൾ മൂന്നിടത്ത് യു.ഡി.എഫും വിജയം ആവർത്തിച്ചു. ആന്തൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, പയ്യന്നൂര്‍, തലശ്ശേരി നഗരസഭകളിലാണ് എൽ.ഡി.എഫ് വിജയം ആവർത്തിച്ചത്. പാനൂര്‍, ശ്രീകണ്ഠപുരം, തളിപ്പറമ്പ് നഗരസഭകൾ യു.ഡി.എഫ് ഭരണം നിലനിർത്തി. പയ്യന്നൂർ നഗരസഭയിൽ തായിനേരി വെസ്റ്റിൽ മുസ്ലിം ലീഗ് വിമത സ്ഥാനാർഥിയുടെ തിളങ്ങുന്ന ജയം ലീഗിന് കനത്ത പ്രഹരമായി. ലീഗിന് പരമ്പരാഗത വാർഡാണ് ഇതോടെ നഷ്ടപ്പെട്ടത്. പാനൂർ നഗരസഭയിൽ കടുത്ത മത്സരം നടന്ന ഒന്നാം വാർഡിൽ നിലവിലെ കൗൺസിലർ വി. ഹാരിസിനെ പരാജയപ്പെടുത്തി എൽ.ജെ.ഡി യൂത്ത് സംസ്ഥാന പ്രസിഡൻറ് പി.കെ. പ്രവീൺ നേടിയ വിജയം ശ്രദ്ധേയമായി. ആന്തൂരിൽ രണ്ടാം തവണയും പ്രതിപക്ഷത്തിന് സീറ്റില്ല. ആന്തൂരിൻെറ ചുവപ്പിന് മങ്ങലേൽപിക്കാൻ യു.ഡി.എഫിനോ ബി.ജെ.പിക്കോ സാധിച്ചില്ല. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത നഗരസഭയെന്ന ഖ്യാതി നഗരസഭക്ക് നിലനിർത്താനായി. തലശ്ശേരി നഗരസഭയില്‍ എട്ട് സീറ്റ് നേടിയ എൻ.ഡി.എയാകും മുഖ്യപ്രതിപക്ഷം. കഴിഞ്ഞതവണ പ്രാതിനിധ്യം ഇല്ലാതിരുന്ന കൂത്തുപറമ്പ് നഗരസഭയില്‍ ബി.ജെ.പി ഇത്തവണ ഒരു വാര്‍ഡില്‍ വിജയം നേടി. പാനൂര്‍ നഗരസഭയില്‍ മൂന്ന് സീറ്റും ഇരിട്ടി നഗരസഭയില്‍ അഞ്ച് സീറ്റും നേടി നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തി. തളിപ്പറമ്പില്‍ ഒരു സീറ്റുണ്ടായിരുന്നിടത്ത് മൂന്ന് സീറ്റായി വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story