Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി മേഖലയിൽ...

ഇരിട്ടി മേഖലയിൽ പശുമോഷണം പതിവാകുന്നു

text_fields
bookmark_border
ഇരിട്ടി: മേഖലയിൽ തൊഴുത്തിൽ കെട്ടിയ പശുവിനെ മോഷ്ടിക്കുന്നത് വ്യാപകമാവുന്നതായി പരാതി. എടക്കാനം ചേളത്തൂരിലെ അനന്തോത്ത് ഹൗസിൽ വി.എം. പ്രമോദിൻെറ മൂന്നു വയസ്സുള്ള മൂരിക്കുട്ടനെയാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ഉളിയിൽ ആവിലാട് റോഡിലെ മട്ടമ്മൽ ഹൗസിൽ മോഹനൻെറ ഉടമസ്ഥതയിലുള്ള പശുവിനെയും മോഷ്ടിച്ചതായി മട്ടന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചയാണ് മോഹനൻെറ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയ മൂന്നുമാസം ഗർഭിണിയായ പശുവിനെ മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോയത്. ആദ്യദിനം പശു കെട്ടഴിഞ്ഞ് പോയതാണെന്ന സംശയത്തെ തുടർന്ന് സമീപപ്രദേശങ്ങളിലൊക്കെ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. തുടർന്നാണ് മോഹനൻ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുത്ത് മട്ടന്നൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എടക്കാനം ചേളത്തൂരിലും കന്നുകാലി മോഷണം നടന്നത്. ഇതിനിടെ ഉളിയിലും എടക്കാനത്തിനും മധ്യേയുള്ള മുത്തപ്പൻ കരിക്കടുത്ത് ആളൊഴിഞ്ഞ പറമ്പിൽ പശുവിൻെറ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച പശുവിനെ ഇവിടെ വെച്ച് ഇറച്ചിക്കായി അറുത്തതാണെന്നാണ് സൂചന. മോഷ്ടാക്കളെ പിടികൂടി നിയമത്തിൻെറ മുന്നിൽ കൊണ്ടുവരണമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും എടക്കാനം ക്ഷീരകർഷകർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story